ഷൊർണൂരിൽ വാടാനാംകുറുശി റെയിൽവേ മേൽപ്പാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നു
Saturday, December 3, 2022 1:00 AM IST
ഷൊർണൂർ: ഷൊർണൂരിൽ വാടാനാംകുറുശി റെയിൽവേ മേൽപാല നിർമാണം ഇഴഞ്ഞുനിങ്ങുന്നു. സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ ഒരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലന്ന് പരാതി.
വാഹനത്തിരക്ക് ഏറെയുള്ള പട്ടാന്പി കുളപ്പുള്ളി റോഡിലെ യാത്ര ക്ലേശം പരിഹരിക്കണമെങ്കിൽ റെയിൽവേ ലൈനിന് മുകളിലൂടെയുള്ള പാലം നിർമ്മാണം മാത്രമാണ് പരിഹാരം.
ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് ഒഴിവായിക്കിട്ടാൻ പാലം പണി വേഗത്തിൽ തീർക്കണമെന്ന ആവശ്യം ശക്തമാണ്.
നാടിന്‍റെ സമഗ്രവികസനം ത്വരിതപ്പെടുത്താൻ തടസ്‌സരഹിത റോഡ് ശൃംഖല സ്ഥാപിക്കുന്നതിന് ലവൽ ക്രോസ് വിമുക്ത കേരളം എന്ന സർക്കാർ പ്രഖ്യാപനത്തിലൂടെയാണ് വാടാനാംകുറുശിയിൽ മേൽപാലം നിർമിക്കാൻ തീരുമാനിച്ചത്.
ആർഡിബിസികെ മുഖേന സർക്കാർ നിർമിക്കുന്ന പാലത്തിന്‍റെ നിർമാണോദ്ഘാടനം 2021 ജനുവരിയിലാണ് നടത്തിയത്. ഒരു വർഷത്തിനകം പാലം പണി പൂർത്തീകരിക്കുമെന്നാണ് ഓണ്‍ലൈനായി പാല നിർമാണോദ്ഘാടനം നടത്തിയ മുഖ്യ മന്ത്രി പിണറായി വിജയൻ അന്ന് അറിയിച്ചത്.
ഉദ്ഘാടന സമയത്ത് അറിയിച്ചതു പോലെ പാലം പണി പൂർത്തീകരിക്കുകയായിരുന്നെങ്കിൽ 2022 ജനുവരിയിൽ പാലം പണി തീരേണ്ടതായിരുന്നു.
2023 ജനുവരിയിലും പാലം പണി തീർത്ത് ഗതാഗതത്തിന് തുറന്ന് കെ!ാടുക്കാൻ കഴിയാത്ത വിധമാണിപ്പോൾ പണി പുരോഗമിക്കുന്നത്.
മേൽപാലം സ്റ്റീൽ, കോണ്‍ക്രീറ്റ് കോംപോസിറ്റ് സ്ട്രക്ചറിലാണ് നിർമിക്കുകയെന്നും പെെൽ, പൈൽ ക്യാപ് എന്നിവ കോണ്‍ക്രീറ്റും , പിയർ, പിയർ ക്യാപ് ഗർഡർ എന്നിവ സ്റ്റീലിലും ഡെക്ക് സ്ലാബ് കോണ്‍ക്രീറ്റുമായാണ് നിർമാണമെന്നും സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള പാല നിർമാണം ആദ്യമാണെന്നും നിർമാണോദ്ഘാടന സമയത്ത് അറിയിച്ചിരുന്നു.
മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ശ്രമഫലമായി 2016ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം നിർമാണത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും ആർബിഡിസികെ സാങ്കേതിക പഠനങ്ങൾ പൂർത്തിയാക്കി തയാറാക്കി സമർപ്പിച്ച പദ്ധതി രേഖയ്ക്ക് കിഫ്ബി അംഗീകാരം ലഭിക്കാൻ 5 വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.
പട്ടാന്പി കുളപ്പുള്ളി റോഡിൽ വാടാനാംകുറുശി റെയിൽവേ ലവൽ ക്രാസിന് പകരമായി 680 മീറ്റർ നീളത്തിൽ 2 ലൈൻ റോഡും ഒരു വശം നടപ്പാതയും ഉൾപ്പെടെ 10.15 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. 32. 49 കോടി രൂപ ചെലവിലാണ് നിർമാണം.
പാലം നിർമാണത്തിനായി 17 ഭൂവുടമകളിൽ നിന്ന് 42.70 ആർ സ്ഥലമേറ്റെടുത്തു.
പാലം പൈലിംഗ് ജോലി സമയത്ത് പരിസരവാസികളുടെ വീടുകൾക്ക് കേട് പറ്റിയത് കോടതിയിൽ കേസിനും നിർമാണ തടസ്‌സത്തിനും കാരണമായി.
അതേ സമയം പാലം നിർമാണം നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും 13 തൂണുകളിൽ 10 തൂണുകളുടെയും പണി ഇതിനോടകം ആർബിഡിസി പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.
റെയിൽവേ ലൈനിന് മുകളിലൂടെയുള്ള രണ്ട് തൂണുകളും ഒരു സ്ലാബും പണിയേണ്ടത് റെയിൽവേയാണ്.
ഇതിനുളള ടെൻഡർ നടപടികൾ റെയിൽവേ പൂർത്തിയാക്കിയിട്ടുണ്ട്.
അടിയന്തര പ്രാധാന്യത്തോട് കൂടി പാലം നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.