പുന്നപ്പാടം സ്കൂളിലെ വോട്ടെടുപ്പ് അവസാനിച്ചതു രാത്രിയേറെ വൈകി
Saturday, April 27, 2024 1:53 AM IST
വടക്കഞ്ചേരി: ആലത്തൂർ താലൂക്കിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള കിഴക്കഞ്ചേരി പുന്നപ്പാടം സ്കൂളിലെ 128, 129 നമ്പർ ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി എട്ടര വരെ നീണ്ടു.

ആറുമണിയായപ്പോൾ ഈ ബൂത്തുകളിൽ വോട്ടുചെയ്യാനായി 430 പേർ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഇവർക്കെല്ലാം ടോക്കൺ കൊടുത്ത് സ്കൂൾ ഗേറ്റ് അടച്ചു.

കൊഴുക്കുള്ളി ബൂത്തായ 128 നമ്പർ ബൂത്തിൽ 1418 വോട്ടും 129 നമ്പർ ബൂത്തായ പുന്നപ്പാടം ബൂത്തിൽ 1456 വോട്ടർമാരുമാണ്.

രാവിലെ പോളിംഗ് ആരംഭിച്ചതു മുതൽ ഈ രണ്ടു ബൂത്തുകളിലും തിരക്കായിരുന്നു. ഉച്ചസമയത്ത് തിരക്കിനു കുറച്ച് കുറവുണ്ടായി. രണ്ടുമൂന്നു മണിക്കൂർ വരിയിൽ നിന്നാണ് പലരും വോട്ടുചെയ്തത്.

വോട്ടർമാരുടെ എണ്ണക്കൂടുതലാണ് വോട്ടിംഗ് ഇത്രയും വൈകാൻ കാരണമായത്. പോളിംഗ് ഉദ്യോഗസ്ഥരുടെ വേഗതക്കുറവും വോട്ടെടുപ്പ് നീളാൻ കാരണമായി.