പാലക്കാട്ടും ആലത്തൂരിലും പോളിംഗിൽ ഉഷ്ണ "തരംഗം'
Saturday, April 27, 2024 1:53 AM IST
പാലക്കാട്: മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രതീക്ഷകളെ തകിടംമറിച്ച് ജില്ലയിലെ ഉഷ്ണതരംഗം. തങ്ങള്‍ക്ക് അനുകൂലമായ ജനവികാരവും തരംഗമുണ്ടെന്നു മുന്നണിയില്‍ കരുതിയിരിക്കേയാണ് ഈ തിരിച്ചടി.

കടുത്ത ചൂടിനെ അവഗണിച്ച് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ ഒഴുകിയെത്തിയെങ്കിലും മുന്നണികളെ തൃപ്തിപ്പെടുത്തുന്ന കണക്കുകളിലെത്തിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഗണ്യമായ കുറവാണ് ഇത്തവണ പോളിംഗില്‍ അനുഭവപ്പെട്ടത്.

ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ പലയിടത്തും പോളിംഗ് രാത്രി എട്ടിനുശേഷവും തുടര്‍ന്നെങ്കിലും ആകെയുള്ള പോളിംഗ് നിലവാരത്തില്‍ പ്രതിഫലിച്ചില്ല.

കടുത്ത ചൂടിനൊപ്പം പോളിംഗ് ഡ്യൂട്ടിയിലെ പിഴവുകളും മെഷീന്‍ പണിമുടക്കിയതുമെല്ലാം പലയിടത്തും വിനയായി. രാവിലെ ഏഴിനാണ് വോട്ടിംഗ് തുടങ്ങുന്നതെങ്കിലും അരമണിക്കൂര്‍ മുമ്പുതന്നെ ജില്ലയിലെ പലയിടത്തും നീണ്ട വരി ദൃശ്യമായിരുന്നു.

കനത്ത ചൂടില്‍ വലയുന്ന വോട്ടര്‍മാരെയും പിന്നീടു കണ്ടു. തെരഞ്ഞെടുപ്പിനിടെ മൂന്നുപേര്‍ കുഴഞ്ഞുവീണു മരിച്ച സംഭവം ജില്ലയ്ക്കു ഞെട്ടലുണ്ടാക്കി. വയോധികരും യുവാക്കളുമടക്കം നിരവധിപേര്‍ കുഴഞ്ഞുവീണ സംഭവവും പലയിടത്തുമുണ്ടായി. പലയിടത്തും ബൂത്തുകളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തെങ്കിലും വലിയ അനിഷ്ട സംഭവങ്ങളില്ലാതെ രാത്രി ഏറെ വൈകിയെങ്കിലും തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കായി.