കത്തി നിർമാണത്തിൽ കൃഷ്ണകുമാരിയുടെ വിജയഗാഥ
Friday, April 26, 2024 1:53 AM IST
വി. അഭിജിത്ത്

പാലക്കാട്: കറിക്ക് അരിയാൻ മാത്രമല്ല, കത്തി നിർമിക്കാനും ഈ പെണ്‍കൂട്ടായ്മയ്ക്ക് അറിയാം.

കത്തി ഉപയോഗിക്കുന്പോൾ സൂക്ഷിക്കണേ എന്നു കേൾക്കുന്പോൾ കൃഷ്ണകുമാരിയുടെ മുഖത്ത് ചെറുചിരിയാണ് വരുന്നത്.

നാലുവർഷമായി തീച്ചൂടിൽ രാകിമിനുക്കുന്നത് കൃഷ്ണകുമാരിയുടെ ജീവിതംകൂടിയാണ്. പഴക്കത്തി, മീൻകത്തി, കപ്പക്കത്തി, വലക്കത്തി, കൊടുവാൾ തുടങ്ങിയ എല്ലാതരം കത്തികളും കഞ്ചിക്കോട്ടെ ഈ പെണ്‍കൂട്ടായ്മയിൽ റെഡി.

വ്യാവസായികാടിസ്ഥാനത്തിൽ വിവിധതരം കത്തി നിർമിക്കുന്ന സംസ്ഥാനത്തെ ഏക കുടുംബശ്രീ യൂണിറ്റാണ് പറളിയിലെ അർച്ചന കുടുംബശ്രീ. കത്തി നിർമാണത്തിന് നേതൃത്വം നല്കുന്നത് പറളി സ്വദേശിയായ കൃഷ്ണകുമാരിയാണ്. വർഷങ്ങൾക്കുമുന്പ് പറളിയിൽ തുടങ്ങിയ ചെറിയ സംരഭം ഇപ്പോൾ കഞ്ചിക്കോട് വ്യവസായ മേഖല‍യിലെ മിന്നും ബിസിനസായി മാറിക്കഴിഞ്ഞു. പത്തുവർഷം മുന്പ് ഭർത്താവ് ശിവദാസിനൊപ്പം കത്തി നിർമാണത്തിൽ സഹായിയായി നിന്ന കൃഷ്ണകുമാരി ബാലപഠങ്ങൾ പഠിച്ചെടുത്തു.

തുടർന്ന് സ്വന്തമായി കത്തി നിർമാണം എന്ന ആശയത്തിലെത്തി. പിന്നീട് കഞ്ചിക്കോട് വ്യവസായമേഖലയിൽ കുടുംബശ്രീ മിഷന്‍റെ സഹായത്തോടെ പത്തുസെന്‍റ് സ്ഥലംവാങ്ങി സ്ഥാപനം നിർമിക്കുകയുമായിരുന്നു.

എല്ലാത്തരം കത്തികളുടെ ചെറുതും വലുതുമായ ഇനങ്ങൾ ഇവിടെ നിർമിക്കുന്നുണ്ട്. 20 രൂപ മുതൽ 200 രൂപവരെയുള്ള കത്തികളുണ്ട്. ഒരുദിവസം 300 മുതൽ 500 കത്തി വരെയാണ് ഇവിടെ നിർമിക്കുന്നത്.

തടിമില്ലിൽ ഉപയോഗിക്കുന്ന വാൾ ഉപയോഗിച്ചാണ് കത്തി നിർമാണം. സമീപജില്ലകളിൽലേക്കും കഞ്ചിക്കോട്ടെ യൂണിറ്റിൽനിന്നും കത്തികൾ വില്പനയ്ക്കായി പോകുന്നുണ്ട്.

ആമസോണ്‍, ഫ്ലിപ്പ്കാർട്ട് പോലുള്ള ഓണ്‍ലൈൻ വിപണിയിലും കൃഷ്ണകുമാരിയുടെ ബിസിനസ് മുന്നേറിക്കഴിഞ്ഞു. കത്തികൾക്കു പുറമേ വിവിധ കാർഷിക ഉപകരണങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്.