പൊള്ളുന്ന വേനൽച്ചൂടിൽ ആശങ്കയോടെ മുന്നണികള്‌
Friday, April 26, 2024 1:53 AM IST
വടക്കഞ്ചേരി: വേനൽച്ചൂട് പോളിംഗ് ശതമാനത്തിൽ നിഴലിക്കുമോയെന്ന ആശങ്കയിൽ മുന്നണികൾ.

മേടമാസത്തിലെ സൂര്യൻ ഉച്ഛസ്ഥായിയിലാണ്. തീ കത്തുന്നതുപോലെയാണ് പകൽചൂട്. പുറത്തിറങ്ങാൻ മാത്രമല്ല പുറത്തേക്കു നോക്കാൻപോലും പറ്റാത്തത്രയാണ് ചൂട്.

രാവിലെ പത്തിനു ചൂടു കനത്തുതുടങ്ങിയാൽ പിന്നെ അല്പമൊന്നു ശമിക്കണമെങ്കിൽ വൈകുന്നേരം അഞ്ചുകഴിയണം. ആറുമണി വരെയാണ് പോളിംഗ് സമയം.

കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രവചിച്ചിട്ടുള്ളതിനാൽ കൂടുതൽ ജാഗ്രതയും വേണം. സൂര്യാഘാതം മൂലം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ മരണം സംഭവിച്ചിട്ടുള്ളതിനാൽ വോട്ടു ചെയ്യാൻ എത്തുന്നവരുടെ സുരക്ഷ പ്രധാനമാണ്.

വയോധികരടക്കം പലരും വോട്ടിംഗിന് എത്താൻ മടിയ്ക്കുമോ എന്ന ആശങ്കയാണ് മുന്നണികൾക്കുള്ളത്. കരുത്തുറ്റ നേതാക്കളുടെ വീറുറ്റ പോരാട്ടമായതിനാൽ ഓരോ വോട്ടും നിർണായകവുമാണ്.

എങ്കിലും രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചാൽ നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നത്. പത്തുമണിവരെ ബൂത്തുകൾക്ക് മുന്നിൽ നീണ്ട ലൈൻ ഉണ്ടാകണം.

അത് ദൃശ്യമായില്ലെങ്കിൽ പോളിംഗ് ശതമാനത്തിൽ കുറവു വരുമെന്നാണ് വിലയിരുത്തൽ. മുന്നണികളുടെ പ്രവർത്തന മികവു പോലെയിരിക്കും പ്രദേശത്തെ പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ.

ചില മുന്നണി പ്രവർത്തകർ ഒരുതവണ പോലും വീടുകളിൽ എത്താത്ത സ്ഥിതിയുണ്ട്. രണ്ടുമൂന്നും തവണ നോട്ടീസും മറ്റുമായി വീടുകൾതോറും കയറിയിറങ്ങിയ മുന്നണിയുമുണ്ട്. വൈകീട്ട് നാലിനു മുമ്പ് വോട്ട് ചെയ്യാൻ എത്താത്ത വരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാനും പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞു.

ഒന്നര മാസം നീണ്ട പ്രചാരണത്തിനിടെ വിട്ടുപോയ കേന്ദ്രങ്ങളിലെത്തി വോട്ട് ഉറപ്പിക്കുന്നതായിരുന്നു ഇന്നലത്തെ നിശബ്ദ പ്രചാരണ പ്രവർത്തനങ്ങൾ. ചാഞ്ചാടി നിൽക്കുന്നവരെ നേരിൽകണ്ട് വോട്ട് ഉറപ്പിക്കുന്നതിനും മനംമാറ്റം ഉണ്ടാകാതിരിക്കാനുമുള്ള തന്ത്രങ്ങളുമായാണ് ഇന്നലത്തെ ദിവസം കടന്നുപോയത്.