മാഞ്ചിറയിൽ അരികിടിഞ്ഞ കുളത്തിന്‍റെ ബണ്ട് നവീകരണം തുടങ്ങി
Saturday, April 27, 2024 1:53 AM IST
ചിറ്റൂർ: മാഞ്ചിറയിൽ റോഡുവക്കത്ത് കുളത്തിന്‍റെ ബണ്ടിടിഞ്ഞ് വാഹനസഞ്ചാരത്തിന് ഭീഷണിയായ സ്ഥലത്ത് പൊതുമരാമത്ത് പുനർനിർമാണം തുടങ്ങി. കമ്പിളിച്ചുങ്കം -ചിറ്റൂർ പ്രധാനപാതയ്ക്ക് തെക്ക് ഭാഗത്തായാണ് കുളമുള്ളത്. കേരള-തമിഴ്നാട് അന്തർ സംസ്ഥാന പ്രധാന പാതയായതിനാൽ റെഗുലർ സർവീസിനു പുറമെ ചരക്കുകടത്ത് വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.

കാർഷികാവശ്യത്തിനു പുറമെ സമീപവാസികൾക്ക് കുളിക്കാനും അലക്കാനും കുളത്തിലെ വെള്ളം ഏറെ സൗകര്യമായിരുന്നു. ബണ്ടിടിഞ്ഞു തുടങ്ങിയതോടെ കൂടുതൽ ജലം സംഭരിക്കാൻ കഴിയാത്ത സാഹചര്യമാണ്. അരികിടിഞ്ഞ സ്ഥലത്തിനു സമീപം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതും അപകട ഭീഷണിയിലായിരുന്നു. ബണ്ട് പുനർനിർമാണം പൂർത്തിയായാൽ കൂടുതൽ ജലം സംഭരിക്കുന്നതിനും സൗകര്യമാകും. കൂടാതെ മീൻ വളർത്തലിനു അനുമതി നൽകുന്നത് വഴി പഞ്ചായത്തിന് വരുമാനവും ലഭ്യമാകും.