കണ്ണൂര്‍: പ്രതിരോധനിരയ്ക്ക് ശക്തിപകരാന്‍ മെസിയുടെ നാട്ടില്‍നിന്ന് നിക്കോളാസ് ഡെല്‍മോണ്ടെയെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. ക്ലബ് ഫുട്‌ബോളില്‍ പരിചയസമ്പന്നനായ അര്‍ജന്‍റീനന്‍ സെന്‍റര്‍ ബാക്കാണ് നിക്കോളാസ്.

അര്‍ജന്‍റീനയിലെ ഒലിവയില്‍ ജനിച്ച താരം ദക്ഷിണ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ കളിച്ച അനുഭവസമ്പന്നനാണ്.1.80 സെന്‍റിമീറ്റര്‍ ഉയരമുള്ള താരത്തിന് ലെഫ്റ്റ് ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ സാധിക്കും.

അര്‍ജന്‍റീനന്‍ ക്ലബ് ഇന്‍ഡിപെന്‍ഡിയെന്‍റില്‍ നിന്നാണ് കരിയര്‍ ആരംഭിച്ചത്. 2010 ല്‍ ടീമിനൊപ്പം കോപ്പ സുദാമെറിക്കാന കിരീടവും നേടി. തുടര്‍ന്ന് ഡിനാമോ ടിരാന (അല്‍ബേനിയ), ജോഹോര്‍ ദാരുള്‍ താഝിം (മലേഷ്യ), ബഷുന്ധര കിംഗ്‌സ് (ബംഗ്ലാദേശ്), ചിറ്റാ ഡി ഫാസാനോ (ഇറ്റലി), മാര്‍ബെല്ല, എക്‌സ്‌ട്രെമദൂറ, സബഡെല്‍, സാമോറ, മെലില്ല, ലിനന്‍സെ (സ്പെയിന്‍) തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ് ഹുവെന്തൂദ് ടോറെമൊലിനോസിനായി കളിച്ചു.

ഇന്‍ഡിപെന്‍ഡിയെന്‍റിനൊപ്പം കളിക്കുമ്പോള്‍ അര്‍ജന്‍റീനിയന്‍ ഇതിഹാസ താരം ഗാബി മിലിറ്റോക്കൊപ്പം കളിച്ചിരുന്നു. കൂടാതെ സ്‌പെയിന്‍ താരം ജീസുസ് നവാസ്, അര്‍ജന്‍റീനയുടെ ബനേഗ, ഇക്കാര്‍ഡി എന്നിവര്‍ക്കെതിരെ സെവിയ, ഇന്‍റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ക്കെതിരെ സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്. കരിയറിലുടനീളം നിരവധി മത്സരങ്ങള്‍ കളിച്ച താരം വിവിധ ടീമുകളുടെ ലീഗ് പ്രമോഷനുകള്‍ക്കും കപ്പ് വിജയങ്ങള്‍ക്കും നിര്‍ണായകമായി. അല്‍ബേനിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ആഭ്യന്തര കിരീടങ്ങളും നേടിയിട്ടുണ്ട്.

മുഖ്യപരിശീലകന്‍ ഇന്നെത്തും

കണ്ണൂര്‍: വാരിയേഴ്‌സിന്‍റെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ഇന്നെത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 12.20 ന് എത്തുന്ന പരിശീലകനെ ക്ലബ് അധികൃതരും റെഡ് മറിനൈസും ചേര്‍ന്ന് സ്വീകരിക്കും.

ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ സെമി ഫൈനലിലെത്തിച്ച പരിശീലകനാണ് മാനുവല്‍ സാഞ്ചസ്. മുഖ്യപരിശീലകനൊപ്പം അര്‍ജന്‍റീനന്‍ സെന്‍റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടയും ഉണ്ടാകും.