ആദ്യത്തെ കൂട്ടുകൃഷിയുടെ ഓര്‍മപ്പെടുത്തലായി ഒരു അശോകസ്തംഭം
Monday, January 30, 2023 12:38 AM IST
ശ്രീജിത് കൃഷ്ണന്‍
ചീമേനി: കയ്യൂരില്‍നിന്നും ചീമേനിയിലേക്കുള്ള റോഡില്‍ പാലോത്ത് ബസ് സ്റ്റോപ്പിന്‍റെ അരികിലായി ഒരു അശോകസ്തംഭം പലരും കണ്ടിട്ടുണ്ടാകും. പാര്‍ലമെന്‍റും ഹൈക്കോടതിയും പോലുള്ള വലിയ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ മാത്രം സ്ഥാപിക്കുന്ന ദേശീയചിഹ്നമായ അശോകസ്തംഭം ഇവിടെയൊരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് എങ്ങനെ വന്നു എന്നായിരിക്കും പലരുടെയും സംശയം. വലിയൊരു ചരിത്രത്തിന്‍റെ ഓര്‍മപ്പെടുത്തലാണ് ഈ സ്തൂപവും അതിനു മുകളിലെ അശോകസ്തംഭവും.
ഐക്യകേരളം നിലവില്‍ വന്ന് ആദ്യത്തെ ഇഎംഎസ് സര്‍ക്കാര്‍ അധികാരമേറ്റ കാലത്ത് സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ കൂട്ടുകൃഷി സംരംഭത്തിന്‍റെ ശേഷിപ്പാണ് ഇവിടെയുള്ള സ്തൂപവും അതിനു മുകളിലെ അശോകസ്തംഭവും. ഇഎംഎസ് സര്‍ക്കാര്‍ കാര്‍ഷികരംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ജന്മിമാരുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമികളില്‍ കര്‍ഷകത്തൊഴിലാളികള്‍ ചെറിയ കൂലിക്ക് പണിയെടുക്കുകയെന്നതായിരുന്നു അന്നത്തെ പൊതുവായ കാര്‍ഷികവ്യവസ്ഥ. ഇതിനു പകരം കമ്മ്യൂണിസ്റ്റ് ആശയം വിഭാവനം ചെയ്യുന്ന രീതിയില്‍ സാധാരണക്കാരായ കര്‍ഷകരുടെ കൂട്ടായ്മയില്‍ കൂട്ടുകൃഷി ഫാമുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കി. അന്നത്തെ സോവ്യറ്റ് യൂണിയനിലും മറ്റും പരീക്ഷിച്ചു വിജയിച്ച കര്‍ഷക കൂട്ടായ്മകളായ കമ്യൂണുകളായിരുന്നു ഇതിന് മാതൃക.
അങ്ങനെ 'കമ്യൂണി'സത്തിന്‍റെ സംസ്ഥാനത്തെ ആദ്യത്തെ രാഷ്ട്രീയ പരീക്ഷണങ്ങളിലൊന്നായ കൂട്ടുകൃഷി ഫാം സ്ഥാപിക്കാന്‍ കര്‍ഷകസമരഭൂമിയായ കയ്യൂരിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ഇഎംഎസിന്‍റെ മണ്ഡലമായിരുന്ന നീലേശ്വരത്തില്‍ ഉള്‍പ്പെട്ട ഇടമാണെന്നതും അതിനു കാരണമായി.കമ്യൂണ്‍ മാതൃകയിലുള്ള കൂട്ടുകൃഷി ഫാം സ്ഥാപിക്കുന്നതിനായി കയ്യൂര്‍ കോ-ഓപ്പറേറ്റീവ് കര്‍ഷകത്തൊഴിലാളി കോളനി എന്നപേരില്‍ ഒരു സഹകരണസംഘം രജിസ്റ്റര്‍ ചെയ്തു. പാലോത്ത് റോഡിന്‍റെ ഇരുവശങ്ങളിലുമായി 125 ഏക്കറോളം ഒഴിഞ്ഞ സ്ഥലമാണ് പദ്ധതിക്കായി മാറ്റിവച്ചത്. സര്‍ക്കാര്‍ സംരംഭമെന്നതിന്‍റെ പ്രതീകമായാണ് അശോകസ്തംഭം സ്ഥാപിച്ചത്.
കയ്യൂര്‍-ചീമേനി മേഖലയില്‍നിന്നും തെരഞ്ഞെടുത്ത 25 കര്‍ഷക കുടുംബങ്ങളെ കോളനിയില്‍ താമസിപ്പിച്ചു. ഓരോ കുടുംബത്തില്‍നിന്നും അഞ്ച് രൂപ വീതം സമാഹരിച്ച് ആകെ 125 രൂപയായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ മൂലധനം. ആവശ്യത്തിന് സര്‍ക്കാര്‍ സഹായവും ഉറപ്പുനല്‍കിയിരുന്നു. സൊസൈറ്റി അംഗങ്ങളുടെ കൂട്ടായ്മയില്‍ ഇവിടെ നെല്ല്, നിലക്കടല, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ വിളയിച്ച് മാതൃകാ കൂട്ടുകൃഷി ഫാം ഒരുക്കാനായിരുന്നു പദ്ധതി.
പക്ഷേ, അന്നത്തെ കേരളത്തിലെയും ഇന്ത്യയിലെയും സാഹചര്യത്തില്‍ പദ്ധതിക്ക് ഏറെ ബാലാരിഷ്ടതകളും പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ടായി. അതെല്ലാം തരണം ചെയ്യാന്‍ ശ്രമിക്കുമ്പോഴേക്കും വിമോചനസമരം വന്ന് സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. പിന്നീട് വന്ന സര്‍ക്കാരുകളൊന്നും പദ്ധതിയില്‍ കാര്യമായി താത്പര്യമെടുക്കാതിരുന്നതോടെ ആദ്യത്തെ കൂട്ടുകൃഷി പരീക്ഷണം അകാലത്തില്‍ അവസാനിക്കുകയായിരുന്നു.
പദ്ധതിക്കായി മാറ്റിവച്ച സ്ഥലം വനംവകുപ്പിന്‍റെ ഉടമസ്ഥതയിലാണെന്നു പറഞ്ഞ് പിന്നീട് കോളനിയിലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. അന്നത്തെ കോളനിയുടെ ബാക്കിപത്രമായി ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതിനു സമീപം താമസിക്കുന്നത്. ആദ്യത്തെ കൂട്ടുകൃഷിയുടെ വിളനിലമാക്കാന്‍ ഉദ്ദേശിച്ച ഇടമത്രയും ഇപ്പോഴും തരിശായി കിടക്കുന്നു. അന്ന് ഇവിടെ നട്ട മാവിന്‍തൈകളില്‍ രണ്ടെണ്ണം ഇപ്പോള്‍ പടര്‍ന്നുപന്തലിച്ച് ഫലങ്ങള്‍ നല്‍കുന്നുണ്ട്. പദ്ധതിക്ക് ജലം ലഭ്യമാക്കാന്‍ കുഴിച്ച കിണറും പരിസരവാസികളുടെ ദാഹമകറ്റുന്നുണ്ട്.
വിജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കാലങ്ങള്‍ക്കുമുമ്പേ രാജ്യത്തിനാകെ മാതൃകയാകാന്‍ ഈ പദ്ധതിക്ക് കഴിയുമായിരുന്നു. പക്ഷേ ഇന്ത്യയിലെയും കേരളത്തിലെയും അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ അതിന് പരുവപ്പെട്ടിരുന്നില്ലെന്നതാണ് സത്യം.
കാലം ഒരുപാട് മാറിയപ്പോള്‍ കര്‍ഷക കൂട്ടായ്മകള്‍ സംസ്ഥാനത്തെങ്ങും സജീവമായി. സ്ത്രീകളുള്‍പ്പെടെയുള്ള കര്‍ഷക കൂട്ടായ്മകളുടെ കൂട്ടായ്മകളുടെ നിരവധി വിജയമാതൃകകള്‍ ഇപ്പോള്‍ ഓരോ നാട്ടിലുമുണ്ട്. പക്ഷേ പിന്നെയും പലതവണ ഇടതുപക്ഷ സര്‍ക്കാരുകള്‍ തന്നെ സംസ്ഥാനം ഭരിച്ചിട്ടും പാര്‍ട്ടിയെ സംബന്ധിച്ച് വൈകാരിക പ്രാധാന്യമുള്ള കയ്യൂരിലെ കൂട്ടുകൃഷി ഫാമിനെ പുനരുജ്ജീവിപ്പിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.