പി.എം. ജോൺ മരവ്യാപാര മേഖലയിലെ അതികായൻ
Sunday, April 21, 2024 7:23 AM IST
പരിയാരം: സാധാരണ ഒരു മരക്കച്ചവടക്കാരനിൽ നിന്ന് പിഎംജെ വുഡ് വലിയൊരു ബിസിനസ് സ്ഥാപനം കെട്ടിപ്പടുത്ത അതികായനാണ് ഇന്നലെ അന്തരിച്ച പി.എം. ജോൺ. കുടിയേറ്റ കർഷകന്‍റെ അർപ്പണബോധവും കഠിനാധ്വാനവുമാണ് പിഎംജെ വുഡ് എന്ന സ്ഥാപനത്തിനെ ലോകമറിയുന്ന തരത്തിലേക്ക് വളർത്തിയത്.

1983ൽ പഴയങ്ങാടിയിലായിരുന്നു പിഎംജെ വുഡ് ആരംഭിച്ചത്. തുടർന്ന് എടക്കോം മഠംതട്ടിലും, വായാട്ടുപറമ്പിലും, പിലാത്തറയിലുമായി പിഎംജെ വുഡ് പ്രവർത്തനം വ്യാപിപ്പിച്ചു. പ്രാദേശികമായ തടികൾക്ക് പുറമെ ഇന്ത്യക്ക് അകത്തും പുറത്തും വിവിധ മര ഉരുപ്പടികൾ കയറ്റുമതി ഇറക്കുമതി ചെയ്യുന്ന പ്രമുഖ സ്ഥപനമായി പി.എം ജോൺ പിഎംജെ വുഡിനെ വളർത്തിയെടുത്തു. പെരുമാറ്റം കൊണ്ടും ഇടപെടൽ കൊണ്ടും ജീവനക്കാർക്കും ഇടപാടുകാർക്കും ഒരു പോലെ പ്രിയപ്പെട്ട വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു'അച്ചായൻ' എന്ന് ഇവരെല്ലാം സ്നേഹത്തോടെ വിളിച്ചിരുന്ന പി.എം ജോൺ. കുടുംബത്തിന്‍റെ കരുത്താണ് തന്‍റെ വിജയങ്ങളുടെ പിന്നിൽ എന്ന് പറയാറുള്ള പി.എം ജോണിന് കരുത്തായി ആൺമക്കളായ പി.ജെ സോജനും, പി.ജെ ജോൺസനും കൂടി ബിസിനസിൽ പിന്തുണയുമായി എത്തിയപ്പോൾ പിഎംജെ വുഡ് വളർച്ചയിലേക്ക് കുതിച്ചു കയറി.

പരേതയായ ഭാര്യ ഫിലോമിന ജോൺ ബിസിനസിന്‍റെ തുടക്കം മുതൽ എല്ലാ പിന്തുണയുമായി അച്ചായനൊപ്പമുണ്ടായിരുന്നു. മക്കളായ സോജന്‍റെ ഭാര്യ ജൂലിയും ജോൺസന്‍റെ ഭാര്യ അമ്പിളിയും പിഎംജെ വുഡ്സിന്‍റെ പ്രവർത്തനങ്ങളിൽ കർമനിരതരാണ്. കടുത്ത മത്സരം നിലനിൽക്കുന്ന മര വ്യവസായരംഗത്ത് കേരളത്തിലെ തന്നെ മുന്നിൽ നിൽക്കുന്ന സ്ഥാപനമായി പിഎംജെ വുഡ് വളർന്നതിന് പിന്നിൽ പി. എം ജോണിന്‍റെ കുടുംബ ഐക്യം തന്നെയാണ് പ്രധാന ഘടകം.

മര വ്യവസായത്തിലെ വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി ഡോർ, ഫ്ളോറിംഗ് മെറ്റീരിയലുകളുടെ വിതരണവും പിഎംജെ വുഡിനുണ്ട്. പിഎംജെ ബോർഡ്സ്, പിഎംജെ വിനീർസ്, ഭവന നിർമാണ രംഗത്തെ പ്രഗത്ഭരായ പിഎംജെ വില്ലാസ് എന്നിവ സഹോദര സ്ഥാപനങ്ങളാണ്. തന്‍റെ സ്ഥാപനങ്ങളിലെ നൂറുകണക്കിന് തൊഴിലാളികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ സ്നേഹിച്ചും കാരുണ്യ പ്രവർത്തനങ്ങളെ തന്‍റെ ജീവിതത്തിന്‍റെ ഭാഗവുമാക്കിയ മനുഷ്യസ്നേഹിയെയാണ് പി.എം ജോണിന്‍റെ വിയോഗത്തോടെ സമൂഹത്തിന് നഷ്ടമായത്.