വരൾച്ച രൂക്ഷം; കുടിവെള്ള വിതരണം ഊർജിതം
Monday, April 22, 2024 1:24 AM IST
മട്ടന്നൂർ: കഠിനമായ വേനൽ ചൂടിൽ വരൾച്ച രൂക്ഷമായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ഊർജിതമാക്കി. മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലും സമീപ പഞ്ചായത്തുകളിലുമായി ദിവസം രണ്ടു ലക്ഷത്തോളം ലീറ്റർ വെള്ളമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.

ചൂട് ശക്തമായതോടെ കിണറുകളും തോടുകളും വറ്റിവരണ്ടതോടെ ലോറിയിലെത്തുന്ന വെള്ളത്തെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലും അയ്യങ്കുന്ന്, പായം, മാലൂർ, തില്ലങ്കേരി പഞ്ചായത്തുകളിലും വിതരണത്തിനാവശ്യമായ വെള്ളംവാങ്ങുന്നത് ചാവശേരിപറമ്പിലെ മട്ടന്നൂർ-ഇരിട്ടി നഗരസഭ ശുദ്ധജല വിതരണ പദ്ധതിയുടെ പ്ലാന്‍റിൽ നിന്നാണ്

രണ്ടും മൂന്നും ലോറികളാണ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കാൻ ചാവശേരിപറമ്പിലെ ശുചീകരണ പ്ലാന്‍റിലെത്തുന്നത്. പുലർച്ചെ അഞ്ചുമുതൽ തന്നെ കൂറ്റർ രണ്ടു ടാങ്കുകളുമായെത്തുന്ന ലോറികൾ പ്ലാന്‍റിലെത്തി വെള്ളം നിറയ്ക്കും. തുടർന്ന് നഗരസഭയിലെയും പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലും വെള്ളമെത്തിക്കും.

വീടുകൾക്ക് മുന്നിൽ പാത്രവുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വെള്ളവുമായെത്തുന്ന വാഹനത്തെ കാത്തിരിക്കുന്നുണ്ടാകും. കുടിവെള്ളം ലഭിക്കാതെ ദുരിതമനുവിക്കുന്നവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് ചെലവഴിച്ചു കുടിവെള്ളം വിതരണം നടത്തുന്നത് കുടുംബങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. പഴശി ഡാമിൽ നിന്നു ശേഖരിക്കുന്ന വെള്ളം ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്‍റിലെത്തിച്ച് ശുചീകരിച്ചാണ് വിതരണം ചെയ്യുന്നത്.