തള്ളിയവരേക്കൊണ്ട് മാലിന്യം തിരികെ എടുപ്പിച്ച് ചപ്പാരപ്പടവ് പഞ്ചായത്ത്
Wednesday, January 25, 2023 12:56 AM IST
പെരുമ്പടവ്: മേത്തരുമ്പ റോഡിൽ പെരുമ്പടവ് മുതൽ തലവിൽ വരെ കഴിഞ്ഞ ദിവസം രാത്രി ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയവരെ കണ്ടെത്തി ചപ്പാരപ്പടവ് പഞ്ചായത്ത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യം തിരികെ എടുപ്പിക്കുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പെരുമ്പടവ് നമ്മുടെ നാട് നവമാധ്യമ വാട്സ് ആപ് കൂട്ടായ്മ പ്രവർത്തകരാണ് മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിന് മുൻകൈയെടുത്തത്.
സമീപ പഞ്ചായത്തിൽ ഉത്സവത്തോടനുബന്ധിച്ച് തട്ടുകട നടത്തിയവരാണ് മാലിന്യങ്ങൾ റോഡരു കിൽ തള്ളിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 40 കവറുകളിൽ ആക്കി ഒരു വാഹന ത്തിൽ നിറയെ മാലിന്യങ്ങൾ കൊണ്ടുവന്ന് റോഡരുകിൽ തള്ളുകയായിരുന്നു. ഇത് തള്ളിയ ശ്രീകണ്ഠപുരം സ്വദേശിയെ ഇന്നലെ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് വിളിച്ചുവരുത്തുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
തുടർന്ന് പഞ്ചായത്ത് അംഗം എം. ജ്യോതിലക്ഷ്മിയുടെയും പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി അജയകുമാറിന്‍റേയും നേതൃത്വത്തിൽ റോഡരുകിലെ മുഴുവൻ മാലിന്യങ്ങളും, മാലിന്യങ്ങൾ തള്ളിയവരെ കൊണ്ടുതന്നെ എടുപ്പിക്കുകയും അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. വർണം 2025 ന്‍റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് ശുചിത്വവും മനോഹരവും ഹരിതാപകരവും ആക്കുന്നതിന്‍റെ ഊർജിത പ്രവർത്തനത്തിലാണ് പഞ്ചായത്ത് ഭരണസമിതി. ഇതിനിടയിലാണ് പഞ്ചായത്തിന് പുറത്തുള്ളവർ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത്.