കെഎസ്ടിപിക്കെതിരേ രൂക്ഷവിമർശനം
Sunday, December 4, 2022 1:15 AM IST
കെഎസ്ടിപിയുടെ റോഡ് വികസന പ്രവർത്തനങ്ങൾക്കെതിരേ യോഗത്തിൽ രൂക്ഷവിമർശനം. പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ മേൽനോട്ടത്തിനായി സർക്കാർ ശന്പളം വാങ്ങുന്ന ഏതെങ്കിലും ഉദ്യോഗസ്ഥർ ഉണ്ടാകാറുണ്ടോയെന്ന് എംഎൽഎ കെഎസ്ടിപി എൻജിനിയറോട് ചോദിച്ചു. കരാറുകാരും കൺസൽട്ടൻസിയും തീരുമാനിക്കുന്നിടത്ത് കാര്യങ്ങൾ നടത്താൻ അനുവദിക്കരുതെന്നും എംഎൽഎ പറഞ്ഞു. എടൂർ - കമ്പിനിനിരത്ത് - അങ്ങാടിക്കടവ് - കച്ചേരിക്കടവ് റോഡിന്‍റെ നവീകരണത്തിനായി എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ ഈ റൂട്ടിൽ വരുന്ന വീതികുറഞ്ഞ പാലങ്ങളും കൾവർട്ടുകളും നിലനിർത്തിയത് എങ്ങനെയെന്ന് എംഎൽഎ ചോദിച്ചു. വീതികൂടിയ റോഡും വീതികുറഞ്ഞ പാലങ്ങളും കൾവർട്ടുകളും ഉണ്ടാക്കുന്ന പ്രശ്‌നം വളരെ വലുതാണ്. ജനങ്ങൾ സൗജന്യമായി ഭൂമി നൽകിയിട്ടാണ് റോഡ് വീതികൂട്ടുന്നത്. ഇരിട്ടി ടൗൺ റോഡിലെ സോളാർ വിളക്കുകളും ഓവുചാലുകളും ഉണ്ടാക്കുന്ന പ്രയാസങ്ങൾ നേരിൽ കാണാൻ ഉടൻ കെഎസ്ടിപി അധികൃതർ പരിശോധന നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.