വെള്ളറട: പ്രിയംവദ കൊലക്കേസ് പ്രതി വിനോദിനെ പഞ്ചാകുഴിയില്‍ കൊല നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. മൃതദേഹം മറവു ചെയ്യാനുപയോഗിച്ച മണ്‍വെട്ടിയും കൊല്ലപ്പട്ട പ്രിയംവദയുടെ ബാഗ് കത്തിച്ചതിന്‍റെ അവശിഷ്ടവും കണ്ടെത്തി.

വെള്ളറട സിഐ പ്രസാദ്, മാരായമുട്ടം സിഐ ധനപാലന്‍,പാറശാല എസ്ഐ.ദീബു, വെള്ളറട എസ്ഐ ശശികുമാര്‍, നക്കാര്‍ട്ടിക് എസ്ഐ റസല്‍രാജ്, ഫോറന്‍സിക് വിധക്‌ത അഭയാശങ്കര്‍,സിവില്‍ പോലീസ്‌കാരായ ദീബു, ദുനിഷ്,അനില്‍കുമാര്‍ തുടങ്ങി വലിയ പോലീസ് സംഘത്തിന്‍റെ നോത്രത്വത്തിലാണ് പ്രതിയെ എത്തിച്ചത്.

രണ്ടു പ്രതികളെയും വെള്ളറട സ്‌റ്റേഷനിലെത്തിച്ചെങ്കിലും ഒന്നാം പ്രതിയെ മാത്രമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രിയംവദയുടെ മൂന്ന് പവന്‍റെ സ്വര്‍ണമാല ഉദിയന്‍കുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതി പണയം വച്ചിരുന്നത് വീണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ കോഴിക്കൂടില്‍ നിന്നാണ് മൃതദേഹം കുഴിച്ചിടാനുപയോഗിച്ച മണ്‍വെട്ടിയും കുട്ടയും കണ്ടെത്തിയത്.

കത്തിച്ച ബാഗില്‍ മൊബൈല്‍ ഫോണിന്‍റെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. ഒന്നാം പ്രതിക്കെതിരേ കൈയേറ്റ ശ്രമം ഉണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് വലിയ പോലീസ് സന്നാഹം ഉണ്ടായിരുന്നു. ഫോറന്‍സിക് സംഘവും ഒപ്പമുണ്ടായിരുന്നു. സമീപവാസികളായ സ്ത്രീകള്‍ വലിയ പ്രതിഷേധമാണ് പ്രതിക്കെതിരേ ഉയര്‍ത്തിയത്. ജൂണ്‍ 17നാണ് പ്രിയംവദ കൊല്ലപ്പെട്ടത്.