പൂവാർ: കാഞ്ഞിരംകുളം പഞ്ചായത്താഫീസിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും ഭരണസമിതിയുടെനിയമവിരുദ്ധ നടപടികളി ന്മേൽ വിജിലൻസ് അന്വേഷണം നടക്കുമ്പോള്‍ ഉണ്ടായ തീപിടിത്തം വിദഗ്ദ സമിതി അന്വേക്ഷിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി സുബോധൻആവശ്യപ്പെട്ടു.

പ്രാഥമിക നോട്ടത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകേണ്ട ഒരു സാഹചര്യവും കാണുന്നില്ല . സംഭവവും ലാഘവമാക്കി മാറ്റാനുള്ള ഗൂഢാലോചന അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകരെയും ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളെ പോലും പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുന്നതിൽ തടസം സൃഷ്‌ടിച്ച സ്ഥലം പോലീസിന്‍റെ നടപടിയിൽ അദ്ദേഹം പ്രതിഷേധിച്ചു.

പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച അദ്ദേഹത്തോടൊപ്പം കോൺഗ്രസ് കാഞ്ഞിരകുളം ബ്ലോക്ക് പ്രസിഡന്‍റ് കരിങ്കുളം ജയകുമാർ, നേതാക്കളായ ടി തങ്കരാജ്, സരസദാസ്,പി വി അനിൽകുമാർ,പരുണിയം ഫ്രാൻസിസ്, ലൗലി റോസ് തുടങ്ങിയവരും ഉണ്ടായിരുന്നു.