കാഞ്ഞിരംകുളം: കുമിളി ജലവിതരണ കേന്ദ്രത്തിലെ വളരെ പഴക്കമുള്ള സ്റ്റീൽ ജലസംഭരണി പൊളിച്ചുമാറ്റാൻ ക്രമവിരുദ്ധമായി ലേലം നടത്തിയെന്ന് ആരോപണം. ലേലം ചെയ്ത് പൊളിക്കാനുള്ള കാലാവധി കഴിഞ്ഞിട്ടും പൊളിച്ചുമാറ്റൽ നടന്നില്ല.

പഴക്കംചെന്ന് അപകട അവസ്ഥയിൽ സ്ഥിതിചെയ്യുന്ന കാഞ്ഞിരംകുളം നെല്ലിക്കാക്കുഴിയിലെ സ്റ്റീൽ ജലസംഭരണി പൊളിച്ചുമാറ്റാൻ മേയ് 20 നാണ് ലേല നടപടികൾക്കായി ദർഘാസ് പരസ്യം നടത്തിയത്.

അതനുസരിച്ച് മേയ് 29 ന് ലേലവും നടത്തി. ഇതു ചട്ടവിരുദ്ധമായി നടത്തിയെന്ന് ചൂണ്ടികാണിച്ച് നെയ്യാറ്റിൻകര ജലവിതരണ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജൂൺ 18ന് രേഖാമൂലം നാട്ടുകാരിൽ ഒരാൾ പരാതിയും നൽകി.