നെടുമങ്ങാട്: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ ആക്ടിലെ വകുപ്പ് പ്രകാരം നാടുകടത്തിയ ഉഴമലയ് ക്കൽ ചിറ്റുവീട്ടു കളപ്പട ശ്രുതി ഭവനിൽ ശ്രീലാൽ (26)നെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ആര്യനാടും സമീപ പോലീസ് സ്റ്റേഷൻ പരിധിയിലും കവർച്ച വധശ്രമങ്ങൾ എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയും കാപ്പാ നിയമ പ്രകാരം മുൻപ് കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നയാളുമാണ് ശ്രീലാൽ.

ജയിൽ മോചിതനായി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നു തിരുവനന്തപുരം റെയ്ഞ്ച് ഡിഐ ജി കാപ്പാ നിയമ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ആറു മാസത്തേക്ക് പ്രവേശന വിലക്ക് പുറപ്പെടുവിച്ചിട്ടുണ്ട്.

ശ്രീലാൽ ഉത്തരവ് കാപ്പാ ഉത്തരവ് ലംഘിച്ച്‌ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. അജീഷ്, സിപിഒമാരായ ശ്രീജിത്ത്, പ്രശാന്ത് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.