തിരുവനന്തപുരം: പാളയം സംസ്കൃത കോളജിനു പിറകിലെ ഫ്ളൈ ഓവറിൽ വൻ മരം ഒടിഞ്ഞു വീണ് നാല് വാഹനങ്ങൾ തകർന്നു. മരത്തിനു താഴെ നിർത്തിയിട്ടിരുന്ന നാല് കാറുകൾക്ക് കാര്യമായ കേടുപാടുണ്ടായി. സമീപത്തായി പാർക്കു ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയ്ക്കും നിസാരമായ കേടുപാടുകൾ ഉണ്ടായതായി ഫയർഫോഴ്സ് അറിയിച്ചു. സംഭവത്തിൽ ആളപായമില്ല.

ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. സംസ്കൃത കോളജിന്‍റെ കോന്പൗണ്ടിൽ നിന്നിരുന്ന മരത്തിന്‍റെ ശിഖരമാണ് ഒടിഞ്ഞു വീണത്. മരത്തിനു താഴെ ഫളൈഓവറിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്ക് സാരമായ കേടുപാടുകളുണ്ടായതായി ഫയർഫോഴ്സ് അറിയിച്ചു. ഇവിടേക്ക് വന്ന മറ്റൊരു കാറിന്‍റെ ബോണറ്റിലേക്കും മരം വന്നു പതിച്ചു.

മരം വീഴുന്നതു കണ്ട് കാർ നിർത്തി ഡ്രൈവർ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ബോണറ്റിലേക്ക് മരം വീണത്. കാറിലുണ്ടായിരുന്ന ആർക്കും അപകടമില്ല. സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയിലും മരക്കൊന്പു തട്ടി കേടുപാടുകൾ പറ്റി. മണക്കാട് സ്വദേശിയായ വിദ്യാർഥി മുഹമ്മദ് നിയാസിന്‍റേതാണ് തകർന്ന കാറുകളിലൊന്ന്.

നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചെങ്കൽച്ചൂളയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരക്കൊന്പ് മുറിച്ചു നീക്കി. മരത്തിനു താഴെയായി സംസ്കൃത കോളജ് കോന്പൗണ്ടിനുള്ളിലുണ്ടാ യിരുന്ന കാർ ഷെഡ്ഡിലുണ്ടായിരുന്ന വാഹനങ്ങളും സുരക്ഷ കണക്കിലെടുത്ത് ഫയർഫോഴ്സ് മാറ്റി. കൂടുതൽ വിദഗ്ധ തൊഴിലാളികളെ എത്തിച്ച് ക്രെയിനിന്‍റെ സഹായത്തോടെ മാത്രമേ മരം പൂർണായി മുറിച്ചു നീക്കാൻ കഴിയൂ എന്ന് ഫയർഫോഴ്സ് അറിയിച്ചു.