പേരൂര്‍ക്കട: വാഹനങ്ങളുടെ രാത്രിയാത്ര അമിതവേഗത്തിലായതിനാല്‍ പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയം റോഡ് അപകട മുനമ്പാകുന്നു. പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ കൂറ്റന്‍ പ്രതിമ സ്ഥിതിചെയ്യുന്നതിനു സമീപത്തെ വളവാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്.

വിശാലമായ റോഡിലൂടെ അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് കൂറ്റന്‍ വളവില്‍ ബ്രേക്ക് ലഭിക്കാത്തതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്. മൂന്നുമാസത്തിനു മുമ്പ് ഇവിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പേയാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതുവഴി കടന്നുപോയ ഒരു കാര്‍ നിയന്ത്രണംതെറ്റി മിലിറ്ററി ക്യാമ്പിന്‍റെ കോമ്പൗണ്ടിലേക്ക് തെറിച്ചുവീണത് മൂന്നാഴ്ചയ്ക്കു മുമ്പുണ്ടായ ഒരു മഴസമയത്താണ്.

വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മിലിറ്ററി ക്യാമ്പിന്‍റെ മതിലില്‍ ഇടിച്ചു നില്‍ക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. പാങ്ങോട് റോഡില്‍ അവിടവിടെ സ്പീഡ് ബ്രേക്കറുകള്‍ വച്ചിട്ടുണ്ടെങ്കിലും അപകടമുണ്ടാകുന്ന വളവില്‍ ബ്രേക്കറുകള്‍ ഇല്ല. ഇതിനൊപ്പം പോലീസിന്‍റെ രാത്രികാല പരിശോധന കൂടുതല്‍ കര്‍ശനമാക്കുകയാണെങ്കില്‍ രാത്രികാലങ്ങളിലെ വാഹനാപകടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും.