നെടുമങ്ങാട്: കക്ഷി രാഷ്‌ട്രീയത്തിന് അതീതമായ ക്ഷേമപ്രവർത്തനമാണ് സർക്കാർ സാധ്യമാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. നെടുമങ്ങാട് നഗരസഭ പേരയത്ത്കോണം വാർഡിൽ നവീകരണം പൂർത്തിയാക്കിയ ചുടുകാട്ടിൻമുകൾ കമ്മ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അസൂയാവഹമായ പ്രവർത്തനങ്ങൾക്കാണ് നെടുമങ്ങാട് നഗരസഭ നേതൃത്വം നൽകുന്നത്. പ്രദേശത്തെ അങ്കണവാടികൾ മുഴുവനും സ്മാർട്ട് ആവുകയാണ്. 4000 ഭവനരഹിതർക്കാണ് വീട് എന്ന സ്വപ്നം യഥാർഥ്യമാകുന്നത്. വിദ്യാലയങ്ങളിലെല്ലാം ബഹുനില മന്ദിരങ്ങൾ ഉയരുന്നു. സമ്പൂർണ്ണ കുടിവെള്ള പദ്ധതിയും ഉടൻ നടപ്പിലാകും.

സർക്കാർ ലക്ഷ്യം വെക്കുന്ന എല്ലാ വികസന - ക്ഷേമ പ്രവർത്തനങ്ങളും നെടുമങ്ങാട് സാധ്യമാക്കാൻ കഴിയുന്നുണ്ട്. തന്റെ എല്ലാ കരുതലും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

നെടുമങ്ങാട് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചുടുകാട്ടിൻമുകൾ കമ്മ്യൂണിറ്റി ഹാളിന്‍റെ നവീകരണം പൂർത്തിയാക്കിയത്. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ .അധ്യക്ഷത വഹിച്ചു.