വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കവേ തൊണ്ടയിടറി മേയർ ആര്യ രാജേന്ദ്രൻ
Wednesday, May 1, 2024 3:44 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലിൽ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയത്തിനു മറുപടി പറയവേ തൊ ണ്ടയിടറി മേയർ ആര്യ രാജേന്ദ്രൻ.

മേയറായതിനാൽ പ്രതികരിക്കാതിരിക്കാനാവുമോ.? ഏതു സ്ഥാനത്തിരിക്കുന്നവ രായാ ലും ജനപ്രതിനിധികളും സാധാരണ മനുഷ്യരാണ്. നമ്മൾ ചിന്തിക്കേണ്ട കാര്യം ഇത്തരം വിഷയങ്ങൾ ഉണ്ടാകുന്പോൾ ഒരു രീതിയിലും പ്രതികരിക്കാത്ത സമൂഹമാണ് വളർന്നു വരുന്നതെന്നാണ്. സമൂഹത്തിൽ ഇത്തരം വിഷയങ്ങൾ ഉണ്ടാകുന്പോൾ പെണ്‍കുട്ടികൾ അത് ജനപ്രതിനിധികളോടു വന്നുപറയുണ്ട്.

എന്നാൽ എന്തുകൊണ്ടാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നാണ് അവരോട് ആദ്യം ചോദിക്കുക. ഇത്തരം ചോദ്യങ്ങളാണ് പലരെയും പ്രതികരിക്കുന്നതിൽനിന്ന് പിൻതിരിപ്പിക്കുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ച് ഇതൊരു പ്രശ്നം തന്നെയാണ്. ഈ വിവാദം തനിക്ക് വലിയ പ്രയാസമുണ്ടാക്കി. കൂടുതൽ സംസാരിച്ചാൽ വികാരാധീനയാവുമെന്നതിനാൽ പല കാര്യങ്ങളും പറയുന്നില്ലെന്നു മേയർ പറഞ്ഞു.

തനിക്കും കുടംബത്തിനുമെതിരെ രൂക്ഷമായി സൈബർ അക്രമണം നടക്കുന്നു. കാറിന് സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗിക ചേഷ്ട കാണിച്ചതിനെ തുടർന്നാണു ബസ് ഡ്രൈവറെ പിന്തുടർന്നത്. ഒരു സ്ത്രീക്കും ഇനി ഇങ്ങനെയാരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് പ്രതികരിച്ചത്. എന്തുവന്നാലും നിലപാടിൽ ഉറച്ചുനിൽക്കും. നിയമനടപടികൾ നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും, ആരാണ് കുറ്റക്കാരെന്ന് പോലീസ് കണ്ടെത്തെട്ടേയെന്നും മേയർ പറഞ്ഞു.