ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ
Monday, May 20, 2024 6:30 AM IST
തിരുവനന്തപുരം: പ്രായം അറുപത് കഴിഞ്ഞെങ്കിലെന്ത്. നിങ്ങളേക്കാൾ പൊളി ഞങ്ങൾ തന്നെ. കാരണം ഞങ്ങളുടെ മനസിന് എപ്പോഴും ചെറുപ്പമാണ്. ഉറച്ച മനസോടെ തിരുവനന്തപുരത്ത് നടക്കുന്ന ലുലു ഫാഷൻ വീക്കിന്‍റെ റാംപിൽ ചുവടുവച്ച അവർ പതിനഞ്ച് പേരും പറയാതെ പറഞ്ഞത് ഇതായിരുന്നു.

ലുലു ഫാഷൻ വീക്കിന്‍റെ ഭാഗമായി സംഘടിപ്പിച്ച യംഗ് സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോയിലാണ് അപൂർവമായ ഈ ഫാഷൻ ഷോയും റാംപ് വാക്കും നടന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, കണ്ണൂർ സ്വദേശികളായ 15 പേർ ഷോയിൽ പങ്കെടുത്തു. 60നും 70നും ഇടയ്ക്കു പ്രായമുള്ളവരായിരുന്നു എല്ലാവരും.

ഫാഷനു പ്രായമില്ലെന്നു തെളിയിച്ച് ഓരോരുത്തരും റാംപിൽ സൂപ്പർ കൂൾ മോഡലുകളെ പോലെ ചുവടുവച്ചു. നൃത്തം ചെയ്തു. മനസ് തുറന്നു ചിരിച്ചു, ആഘോഷിച്ചു. മാളിൽ തടിച്ചുകൂടിയ ആൾക്കൂട്ടം കൈയടിച്ചും, ആരവം മുഴക്കിയും സ്വീകരിച്ചതോടെ മോഡലുകൾ ഓരോരുത്തരും കൂടുതൽ ആവേശത്തിലായി.


ഷോ സ്റ്റോപ്പറായി രാജ്യത്തെ പ്രമുഖ സൂപ്പർ മോഡലും, സിനിമതാരവുമായ ദിനേശ് മോഹൻകൂടി എത്തിയതോടെ ആവേശം ഇരട്ടിയായി. പിന്നെ റാംപിൽ കണ്ടത് ഫാഷൻ ആഘോഷം.

മോഡൽ ലുക്കിൽ ഫോട്ടോ ഷൂട്ടുകളിലൂടെയും റീൽ വീഡിയോകളിലൂടെയും മറ്റും വൈറലായവരെ സൂപ്പർ സിക്സ്റ്റി ഷോയിലേക്ക് ലുലു ഫാഷൻ വീക്ക് അധികൃതർ ക്ഷണിക്കുകയായിരുന്നു. ഷോയിൽ പങ്കെടുത്ത പതിനഞ്ച് പേരെയും ലുലു മാൾ അധികൃതർ ആദരിച്ചു.