മഞ്ഞപ്പിത്തം പടരാതിരിക്കാൻ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്ന്
Monday, May 20, 2024 6:30 AM IST
തിരുവനന്തപുരം: മഞ്ഞപ്പിത്തം പടരാതിരിക്കാൻ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നു ഇന്‍റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

ഇന്‍റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി 1353-മത് സെമിനാറിൽ ആണ് നിർദേശം ഉയർന്നത്. ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഹോമിയോ മരുന്നുകളുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ബ്രയോണിയ, ഫ്യലാന്തസ്, നക്സോമിക്ക, ലൈക്കോപോഡിയം തുടങ്ങിയ മരുന്നുകൾ വളരെ ഫലപ്രദമാണെന്നും സെമിനാറിൽ ഡോ. യഹിയ പറക്കപെട്ടി വ്യക്തമാക്കി.


വൈറൽ രോഗങ്ങൾക്ക് കാലാകാലമായി ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടും ഹോമിയോ മരുന്നുകൾ പ്രഖ്യാപിക്കുന്ന റാപ്പിഡ് ആക്‌ഷൻ എപ്പിഡമിക് കണ്‍ട്രോൾ സെൽ നാളിതുവരെ മരുന്ന് വിതരണം ചെയ്യുന്നതിൽ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഐഎഫ്പിഎച്ച് പ്രസിഡന്‍റ് ഡോ. ഇസ്മയിൽ സേട്ട്, സെക്രട്ടറി കിരണ്‍ ചന്ദ് എന്നിവർ ആരോപിച്ചു.

അടിയന്തരമായി സർക്കാർ ഹോമിയോ പ്രതിരോധ മരുന്ന് മഞ്ഞപ്പിത്തം ബാധിച്ച പ്രദേശങ്ങളിൽ നൽകുവാൻ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.