മംഗലപ്പുഴ അങ്കണവാടി കെട്ടിടം തുറന്നു
Wednesday, October 2, 2024 4:07 AM IST
ആലുവ: നിർമാണം പൂർത്തിയായി നാല് വർഷമായിട്ടും തുറക്കാതിരുന്ന ആലുവ നഗരസഭ ഒന്നാം വാർഡിലെ മംഗലപ്പുഴ അങ്കണവാടി കെട്ടിടത്തിന് ശാപമോക്ഷം. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷനായി.

2018ൽ അൻവർ സാദത്ത് എംഎൽഎ അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിന്‍റെ പണി 2019ൽ പൂർത്തിയായതാണ്. കിണർ, മതിൽ എന്നിവയുടെ നിർമാണം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിന്‍റെ പേരിലാണ് ഉദ്ഘാടനം നീണ്ടത്.

അതേസമയം, മംഗലപ്പുഴ പള്ളിക്കു സമീപം പഴയ വാടകക്കെട്ടിടത്തിൽ 24 കുട്ടികളുമായി അങ്കണവാടി പ്രവർത്തിക്കുകയായിരുന്നു. ഈ കെട്ടിടത്തിനു രണ്ട് വർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല.

ഇക്കൊല്ലം ജൂണിൽ ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിൽ തന്നെ അങ്കണവാടി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഐസിഡിഎസ് സൂപ്പർവൈസർ എതിർത്തതോടെയാണ് ബാക്കി കിടന്ന അഞ്ച് ശതമാനം പണി പൂർത്തിയാക്കി അംഗൻവാടി കെട്ടിടം തുറന്നത്.