ഇടുക്കി കവലയിൽ ഭീഷണിയായി വൻമരങ്ങൾ
Monday, July 1, 2024 3:42 AM IST
കട്ടപ്പന: കട്ടപ്പന ഇടുക്കി കവലയിൽ വൻമരങ്ങൾ അപകട ഭീഷണിയാണെന്ന് പരാതി. കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും മരങ്ങളും ഇടിഞ്ഞുവീഴാറായ മൺതിട്ടയും ഭീക്ഷണിയാണ്.

വർഷങ്ങൾക്കുമുമ്പ് ബാങ്കിന്‍റെ ജപ്തി നടപടി നേരിട്ടതോടെ അനാഥമായ പുരിയിടമാണിത്. മുൻപ് റോഡ് നിരപ്പിൽനിന്നു കൽക്കെട്ട് ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ അവയെല്ലാം ഇടിഞ്ഞുവീണിരുന്നു. ഇതോടെ ഇവിടം മണ്ണൊലിപ്പ് ഭീഷണി നേരിടുന്നുമുണ്ട്.

കൂടാതെ അവശേഷിക്കുന്ന കൽക്കെട്ട് ഏതുനിമിഷവും റോഡിലേക്ക് ഇടിഞ്ഞുവീഴുന്ന സ്ഥിതിയിലുമാണ്. ഒപ്പം ഇവിടെ നിൽക്കുന്ന വന്മരങ്ങൾ കടപുഴകി വീണാൽ 11 കെവി ലൈനുകളിൽ പതിക്കുകയും വലിയൊരു അപകടത്തിന് കാരണമാവുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറയുന്നു.

നിരവധി സ്കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ ഇതുവഴിയാണ് കടന്നുപോകുന്നത്. സമീപത്തുതന്നെ സ്വകാര്യ പെട്രോൾ പമ്പും പ്രവർത്തിക്കുന്നു. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ആശങ്കയോടെയാണ് ആളുകൾ അതുവഴി യാത്ര ചെയ്യുന്നത്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ അപകടസാധ്യത ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.