അങ്കണ വാടികളില്‍ ഒഴിവുകള്‍ നികത്തുന്നില്ല: ജോലി ഭാരത്താല്‍ വലഞ്ഞ് ജീവനക്കാര്‍
Monday, July 1, 2024 3:49 AM IST
തൊടുപുഴ: ഇടുക്കി ബ്ലോക്കിന് കീഴിലെ അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഒരു വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഏതാനും മാസം മുമ്പ് വരെ കരാര്‍ ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇവരുടെ സേവനവും ലഭ്യമല്ല. ഇടുക്കി ഐസിഡിഎസിന്‍റെ കീഴില്‍ വരുന്ന രണ്ട് പഞ്ചായത്തുകളിലുമായി 50 ഓളം തസ്തികളിലാണ് പുനര്‍നിയമനം നടത്തേണ്ടത്.

അറക്കുളം പഞ്ചായത്തില്‍ ആകെയുള്ള 31 അങ്കണവാടികളില്‍ നാല് അങ്കണവാടികളില്‍ വര്‍ക്കര്‍മാരുടെ ഒഴിവും 21 അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരുടെ ഒഴിവുമുണ്ട്.

ഇതില്‍ പല അങ്കണവാടികളിലും ഒരു ജീവനക്കാരി പോലുമില്ലാത്ത അവസ്ഥയാണ്. ഇത്തരം അങ്കണവാടികളില്‍ സമീപ അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ക്ക് അധികച്ചുമതല കൊടുത്തിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 19 ഹെല്‍പ്പര്‍മാരുടെയും അഞ്ച് വര്‍ക്കര്‍മാരുടെയും ഒഴിവുകളുമാണുള്ളത്.

ഒഴിവുകള്‍ നികത്താത്തതു മൂലം ജോലിഭാരത്താല്‍ ദുരിതമനുഭവിക്കുകയാണ് നിലവിലുളളവര്‍. പല അങ്കണവാടിയിലും അധിക ചുമതലയ്ക്കായി നിയോഗിക്കപ്പെടുന്ന വര്‍ക്കര്‍മാര്‍ അവരുടെ സ്വന്തം അങ്കണവാടിയിലെ ഭാരിച്ച ജോലിക്കു പുറമേയാണ് അടുത്തുള്ള സ്ഥാപനത്തിലും സേവനം നടത്തുന്നത്.

ഇതിനു പുറമേ ഒരാള്‍ മാത്രം ജോലി ചെയ്യുന്ന അങ്കണവാടികളുമുണ്ട്. ഇവര്‍ കുട്ടികളെ പരിപാലിക്കുന്നതിനോടൊപ്പം തന്നെ കുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കല്‍, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, സാമൂഹിക അധിഷ്ഠിത പരിപാടികള്‍, രജിസ്റ്ററുകള്‍, ഫോണില്‍ ചെയ്യുന്ന വിവരങ്ങള്‍, എന്നിങ്ങനെ ഒട്ടേറെ പ്രോഗ്രാമുകള്‍ നടത്തേണ്ടതായി വരുന്നുണ്ട്.

മതിയായ ജീവനക്കാരില്ലാത്തതിനാല്‍ നിലവില്‍ അങ്കണവാടികളിലുള്ളവര്‍ വളരെയധികം മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നത്. അങ്കണവാടികളില്‍ എത്തുന്ന കുട്ടികളെ പരിപാലിക്കുന്നതിനായി വളരെയേറെ ബുദ്ധിമുട്ടുകളാണ് ഇവര്‍ നേരിടുന്നത്. ഒരു പ്രീ സ്‌കൂള്‍ കുട്ടിയെ ശുചിമുറിയിലേക്കും മറ്റുമായി കൊണ്ടുപോകുമ്പോള്‍ മറ്റു കുട്ടികളുടെ അടുത്ത് ആരും ഇല്ലാത്ത അവസ്ഥയുണ്ടാകാറുണ്ട്.

ഈ സമയം മറ്റ് കുട്ടികളെ ശ്രദ്ധിക്കാന്‍ പറ്റാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഇത്രയേറെ ഗൗരവം നിറഞ്ഞ സാഹചര്യം ഉണ്ടായിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.

റാങ്ക് ലിസ്റ്റ് വൈകുന്നു

നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി 2023 ജൂണില്‍ ഉദ്യോഗാര്‍ഥികളുടെ ഇന്‍റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ നിയമനം നടത്താനോ അധികൃതര്‍ തയാറായിട്ടില്ല. നിയമനം വൈകുന്നതിനെക്കുറിച്ച് അപേക്ഷകര്‍ വിവരം തിരക്കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയാണ് ബന്ധപ്പെട്ട അധികൃതര്‍ ചെയ്യുന്നതെന്ന് ആരോപണമുണ്ട്.

ഇതേ തസ്തികകളിലേക്ക് ഏതാനും മാസം മുമ്പ് ആറു മാസ കരാറില്‍ നിയമനം നടത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് പകുതിയോടെ ഇവരുടെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി താത്കാലിക നിയമനം നടത്താനും അധികൃതര്‍ തയാറായില്ല.