കൈക്കൂലി: ചെയർമാൻ നാളെ ചോദ്യംചെയ്യലിന് ഹാജരാകണം
Monday, July 1, 2024 3:42 AM IST
വിജിലൻസ് നോട്ടീസ് നൽകി

തൊടുപുഴ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായതിനെത്തുടർന്ന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള വിജിലൻസിൻ നോട്ടീസ് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് നൽകി. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം നോട്ടീസ് കൈപ്പറ്റിയത്.നാളെ മുട്ടത്തെ വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ചെയർമാനോട് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച സനീഷ് ജോർജിന്‍റെ വീട്ടിൽ നോട്ടീസ് കൈമാറാനായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നോട്ടീസ് വീട്ടിൽ നൽകേണ്ടെന്നും ഇന്നലെ കൈപ്പറ്റാമെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ വിജിലൻസ് ഉദ്യോഗസ്ഥന്‍റെ പക്കൽനിന്നു നോട്ടീസ് കൈപ്പറ്റിയത്.

കുമ്മംകല്ല് ബിടിഎം എൽപി സ്കൂളിന്‍റെ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നഗരസഭ അസി. എൻജനിയർ സി.ടി. അജി, ഇടനിലക്കാരൻ റോഷൻ സർഗം എന്നിവരെ ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവത്തിൽ അസി. എൻജനിയർക്ക് കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന്‍റെ പേരിലാണ് ചെയർമാനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്.

ഇതിനിടെ കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭാ ചെയർമാനെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതിൽ ഇടതു കൗണ്‍സിലർമാർക്കിടയിൽ നീരസമുണ്ട്. കൈക്കൂലിക്കേസിൽ എൽഡിഎഫ് കൗണ്‍സിലർമാർ ചെയർമാനെ പിന്തുണയ്ക്കുന്നില്ലെന്നാണ് വിവരം.

ചില നേതാക്കളാണ് ചെയർമാനു പിന്നിലുള്ളതെന്നും ഇക്കാരണത്താലാണ് കൈക്കൂലിക്കേസിൽ പാർട്ടി നേതൃത്വം നയം വ്യക്തമാക്കാത്തതെന്നും ആരോപണമുണ്ട്. സംഭവം എൽഡിഎഫിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയ സാഹചര്യത്തിൽ നടപടിയെടുത്ത് മുഖം രക്ഷിക്കണമെന്നാണ് ചില കൗണ്‍സിലർമാർ ആവശ്യപ്പെടുന്നത്.

എന്നാൽ നഗരസഭ ഒൻപതാം വാർഡിൽ ഉപ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം നീങ്ങുന്നത്. കോണ്‍ഗ്രസ് വിമതനായാണ് തെരഞ്ഞെടുപ്പിൽ സനീഷ് ജോർജ് വിജയിച്ചത്. സനീഷിന് ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് ഒപ്പം നിർത്തിയും ഒൻപതാം വാർഡിൽ വിജയിച്ച ലീഗ് സ്വതന്ത്രയെ കാലുമാറ്റിയുമാണ് നഗരസഭ ഭരണം യുഡിഎഫിനെ അട്ടിമറിച്ച് എൽഡിഎഫ് പിടിച്ചത്.