മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരില്ല: ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍
Wednesday, July 3, 2024 3:48 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിലെ വിവിധ മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാതെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായി. രോഗങ്ങള്‍ ബാധിച്ച കന്നുകാലികളേയും മറ്റ് വളര്‍ത്ത് മൃഗങ്ങളേയും വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുമ്പോഴാണ് ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന വിവരം കര്‍ഷകര്‍ അറിയുന്നത്. റിട്ടയര്‍മെന്‍റ് മൂലം ഉണ്ടായ ഒഴിവുകള്‍ മാസങ്ങളായിട്ടും നികത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

നെടുങ്കണ്ടം മൃഗാശുപത്രിയില്‍ ജനുവരി മുതല്‍ ഡോക്ടര്‍ ഇല്ല. ഇവിടുത്തെ അസി. പ്രോജക്ട് ഓഫീസര്‍ തസ്തികയിലെ ഡോക്ടറും ഏതാനും നാളുകള്‍ക്ക് മുന്‍പ് റിട്ടയര്‍ ആയി. മുണ്ടിയെരുമയിലെ ആശുപത്രിയിലും സമാന സാഹചര്യമാണുള്ളത്. കൂട്ടാറിലെ ഡോക്ടർക്കാണ് നെടുങ്കണ്ടത്തിന്‍റെ അധികച്ചുമതല.

കമ്പംമെട്ട് ചെക്പോസ്റ്റിന്‍റെ ചുമതലയും നിലവില്‍ ഇതേ ഡോക്ടർക്കാണ്. ഇതുമൂലം ഡോക്ടര്‍ക്ക് എല്ലാ മൃഗാശുപത്രികളിലും എത്തിച്ചേരാന്‍ സാധിക്കാതെ വരുന്നതാണ് നിലവിലെ പ്രതിസന്ധി.

കര്‍ഷകര്‍ എത്തുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ ഡോക്ടറോട് ഫോണില്‍ ബന്ധപ്പെട്ടാണ് ചികിത്സ നടത്തുന്നത്. എന്നാല്‍, കന്നുകാലികളുടെ പ്രസവം, അടിയന്തര ശസ്ത്രക്രിയകള്‍ തുടങ്ങിയവ നടത്താന്‍ കഴിയാത്ത സാഹചര്യമാണ്.

ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ കൂട്ടാറില്‍നിന്നോ ജില്ലയിലെ മറ്റ് മേഖലകളില്‍ നിന്നോ ഡോക്ടര്‍മാരെ എത്തിക്കേണ്ട സ്ഥിതിയാണുള്ളത്. ജില്ലയില്‍ ഏറ്റവും അധികം കന്നുകാലി കര്‍ഷകര്‍ ഉള്ള മേഖല കൂടിയാണ് നെടുങ്കണ്ടം.