ചെണ്ടയിൽ താളപ്പെരുമയുടെ മേളമൊരുക്കാൻ കുട്ടിക്കൂട്ടം ഒരുങ്ങി
Wednesday, July 3, 2024 3:51 AM IST
ചെറുതോണി: താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട താളം കൊട്ടിക്കേറാൻ കുട്ടിക്കൂട്ടങ്ങൾ. കഞ്ഞിക്കുഴി - പഴയരിക്കണ്ടം ഗവ. ഹൈസ്ക്കൂളിലെ മുപ്പത്തഞ്ചോളം വിദ്യാർഥി സംഘമാണ് ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് ഒന്നേകാൽ വർഷത്തെ പരിശീലനത്തിനു ശേഷം തായമ്പകയിൽ പഠനം പൂർത്തിയാക്കി അരങ്ങേറ്റത്തിലേക്ക് കടക്കുന്നത്.

മറ്റ് പല സ്കൂളുകളിലും പത്തിൽ താഴെ അംഗങ്ങളുള്ള തായമ്പക ട്രൂപ്പുകൾ ഉണ്ടെങ്കിലും ഒരു സർക്കാർ സ്കൂളിന്‍റെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം കുട്ടികളെ ഉൾപ്പെടുത്തി ഒരു ട്രൂപ്പുണ്ടാക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്.

2023 ഏപ്രിൽ 14 ന് ഇവർക്കായുള്ള ക്ലാസുകൾ ഗുരുക്കന്മാരായ പി.ഡി. ദിജേഷ്, പി.ജെ. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. മൊബൈൽ ഫോണിന്‍റെ ഉപയോഗം കുറച്ച് മറ്റ് വിനോദങ്ങളിലേക്കും വിജ്ഞാനത്തിലേക്കും കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് കുട്ടികളുടെ ഒരു ചെണ്ടമേള ട്രൂപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചത്.