കമ്യൂണിറ്റി ഹാള്‍ : തിങ്കള്‍ക്കാട് ആദിവാസിക്കുടിയില്‍ നിര്‍മാണം ആരംഭിച്ച കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയില്‍
Wednesday, July 3, 2024 3:48 AM IST
നെടുങ്കണ്ടം: അഞ്ചു വര്‍ഷംമുമ്പ് ആരംഭിച്ച കമ്യൂണിറ്റിഹാളിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഉടുമ്പന്‍ചോല തിങ്കള്‍കാട് ആദിവാസിക്കുടിയില്‍ നിര്‍മിച്ച ഹാളാണ് അധികൃതരുടെ അവഗണനമൂലം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്.

കെട്ടിട നിര്‍മാണത്തിനും ടോയ്‌ലറ്റിനുമായി കുഴിച്ച കുഴികള്‍ സമീപത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഭീഷണിയാണ്. 125 ആദിവാസി കുടുംബങ്ങളാണ് തിങ്കള്‍കാട് കുടിയിലുള്ളത്. ഇവര്‍ക്ക് ഊരുകൂട്ടങ്ങള്‍ ചേരുന്നതിനും പൊതു ആവശ്യങ്ങള്‍ക്ക് ഒത്തു ചേരുന്നതിനുമായാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മാണം ആരംഭിച്ചത്.

2019 ലാണ് ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കമ്യൂണിറ്റി ഹാളിന്‍റെ നിര്‍മാണം ആരംഭിച്ചത്. രണ്ട് വര്‍ഷമായി 25 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തികരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ആദ്യ വര്‍ഷം അനുവദിച്ച 15 ലക്ഷം രൂപയില്‍ നിര്‍മാണം ആരംഭിച്ചെങ്കിലും തുടര്‍ന്ന് തുക അനുവദിച്ചില്ല. ഇതോടെ കെട്ടിടത്തിനായി കുഴിച്ച കുഴികള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ അപകട ഭീഷണി ഉയര്‍ത്തുകയാണ്.

ഇതിന് തൊട്ടടുത്തുള്ള അങ്കണവാടിയിലെ കുട്ടികള്‍ കളിക്കുന്നത് ഈ കുഴികള്‍ക്ക് സമീപമാണ്. പൊതുകളിസ്ഥലവും ഇവിടെയുണ്ട്. കമ്യൂണിറ്റി ഹാളിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കിലും കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് ഗോത്ര ജനതയുടെ ആവശ്യം.