ദേശീയപാത ഉപരോധവും മരംമുറിക്കൽ സമരവും 11ന്
Monday, July 1, 2024 3:49 AM IST
അടിമാലി: ദേശീയപാത 85 ഉപേഷിക്കുന്നതിനെതിരേയും റോഡിനായി അനുവദിക്കപ്പെട്ട ഭൂമി സർവേ പൂർത്തിയാക്കി ഏറ്റെടുത്തു ദേശീയ പാത അഥോറിറ്റിക്ക് കൈമാറാമെന്നും അശാസ്ത്രീയ റോഡ് നിർമാണം അവസാനിപ്പിക്കണമെന്നും റോഡരികിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്തത്തിൽ ജൂലൈ നാലിന് രാവിലെ 11ന് വാളറയിൽ ദേശീയപാത ഉപരോധവും മരംമുറിക്കൽ സമരവും നടത്തുമെന്ന് ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതിനേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കൊച്ചി - ധനുഷ്കോടി നാഷണൽ ഹൈവേ - 85 ന്‍റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.50 കിലോമീറ്റർ ദൂരം രാജഭരണകാലം മുതൽ 100 അടി വീതിയുള്ളതും ഭൂമിക്ക് വനംവകുപ്പിന് യാതൊരുവിധ അധികാരവും ഇല്ലാത്തതുമാണ് എന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി മേയ് 28ന് ഉണ്ടായിരിക്കുകയാണ്. റോഡ് നിർമാണത്തിൽ വനം വകുപ്പ് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നാർ ഉൾപ്പെടെയുള്ള ജില്ലയിലെ ടൂറിസം പ്രാധാന്യമുള്ള ഹൈറേഞ്ച് മേഖലയുടെ വികസനത്തിന് നേര്യമംഗലം മുതൽ വാളറ പ്രദേശത്തുകൂടെയുള്ള റോഡിന്‍റെ വീതിക്കുറവ് വളരെ അധികം പ്രതിസന്ധി സൃഷിച്ചിരിക്കെ കോടതി വിധി അതീവ പ്രാധാന്യമുള്ളതാണ് .

നിരന്തരം അപകടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മേഖലയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനും കലുങ്കുകൾ നിർമിക്കുന്നതിനും റോഡിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും റോഡിലേക്ക് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനും വനം വകുപ്പ് തട‌സം നിൽക്കുകയാണ്.

ഈ റോഡിന്‍റെ നാഷണൽ ഹൈവേ സ്റ്റാറ്റസ് മാറ്റാനും പണിപൂർത്തിയാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാനും നീക്കം നടക്കുന്നതായും കേൾക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം തിരക്കേറിയ റോഡുകളിൽ ഒന്നാണ് പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ ആയിരക്കണക്കിന് വാഹനങ്ങളിൽ നിത്യവും സഞ്ചരിക്കുന്ന എൻഎച്ച് 85.

നാലുവരി പാതയെങ്കിലും ആയി വികസിപ്പിക്കേണ്ട ഈ റോഡിന്‍റെ വീതി കുറയ്ക്കാനും നാഷണൽ ഹൈവേ എന്നുള്ള സ്റ്റാറ്റസ് ഇല്ലാതാക്കാനും ഉള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണമെന്നും സമരസമിതി നേതാക്കളായ പി. എം. ബേബി, ചാണ്ടി പി. അലക്സാണ്ടർ, കോയ അന്പാട്ട്, കെ. എച്ച്. അലി, കെ.കെ. രാജൻ, ബഷീർ തുടങ്ങിയവർ ആവശ്യപ്പെട്ടു.