പുഴയിൽ ചാടിയ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
Saturday, July 6, 2024 10:04 PM IST
വളപട്ടണം: പറശിനിക്കടവ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.

പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ പരേതനായ കെ.വി.നാണു-ലീല ദന്പതികളുടെ മകൻ കെ.വി. രമേശന്‍റെ (55) മൃതദേഹമാണ് ഇന്നലെ രാവിലെ വളപട്ടണം പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ഗുഡ്സ് ഓട്ടോയിൽ പറശിനിക്കടവ് പാലത്തിന് സമീപം എത്തിയാണ് പുഴയിലേക്ക് ചാടിയതെന്ന് നാട്ടുകാർ പറയുന്നു. ഗുഡ്സ് ഓട്ടോയും മൊബൈൽ ഫോണും റോഡരികിൽ കണ്ടതിനെ തുടർന്ന് ആളെ കാണാതായതോടെ നാട്ടുകാരാണ് വ്യാഴാഴ്ച ഉച്ചയോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്.

തുടർന്ന് രണ്ട് ദിവസങ്ങളിലായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാവിലെ വളപട്ടണം പാലത്തിന് സമീപത്ത് ഒരാളുടെ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ വളപട്ടണം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്.

ഭാര്യ:സിന്ധ്യ. മക്കൾ: അനാമിക, അസീജ, യദുദേവ്. സഹോദരങ്ങൾ:അജിത കുമാരി, മഞ്ജുള,അനീഷ്.