പൊതുസ്ഥലങ്ങളിലെ മാലിന്യം; കര്‍ശന നടപടി വേണമെന്ന് ജില്ലാ ആസൂത്രണ സമിതി
Friday, July 5, 2024 1:28 AM IST
കണ്ണൂർ: പൊതുസ്ഥലങ്ങളില്‍ മാലിന്യംവലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ. മാലിന്യ സംസ്‌കരണത്തില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അവസ്ഥ പരിതാപകരമാണ്. ഇതില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ദിവ്യ പറഞ്ഞു.

ശുചിത്വ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട 2023-24 സാമ്പത്തിക വര്‍ഷത്തെ പൂര്‍ത്തിയാക്കുവാനുള്ള പദ്ധതികള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഹെല്‍ത്ത് ഗ്രാന്‍റിന്‍റെ ഭാഗമായി ജില്ലയിലെ ഭൂരിപക്ഷം ആരോഗ്യ കേന്ദ്രങ്ങളും സമീപകാലത്താണ് നവീകരിച്ചത്. അതിനാല്‍ ആരോഗ്യ കേന്ദ്രങ്ങളുടെ നിറം മാറ്റിയാല്‍ മാത്രമെ ഫണ്ട് തരികയുള്ളവെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്‌ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ആസൂത്രണ സമിതിയും ഡിഎംഒ ഓഫീസും ചേര്‍ന്ന് നടപടി സ്വകീരിക്കണമെന്നും ദിവ്യ പറഞ്ഞു.

മാലിന്യ മുക്ത നവകേരളം കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ 2023-24 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് കണ്ണൂര്‍ ജില്ലയാണെന്നും ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നില്‍ക്കുന്ന പോരായ്മകള്‍ പരിഹരിച്ച് മുന്നേറാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കളക്ടർ അരുണ്‍ കെ. വിജയന്‍ പറഞ്ഞു.

തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടര്‍ സെറീന റഹ്മാന്‍ മാലിന്യ മുക്ത നവകേരളം പരിപാടിയുമായി ബന്ധപ്പെട്ട ജില്ലയുടെ സ്‌കോര്‍ കാര്‍ഡിന്‍റെ പ്രസന്‍റേഷന്‍ നടത്തി. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍, അസി. കളക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മാപ്പടിയത്ത് എന്നിവർ പങ്കെടുത്തു.