കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ കടമ: കത്തോലിക്ക കോൺഗ്രസ്
Wednesday, July 3, 2024 1:50 AM IST
ചെമ്പേരി: ഉത്തര മലബാറിലെ സാധാരണക്കാരുടെ അടിസ്ഥാന ചികിത്സകൾക്കുള്ള ആശ്രയമായ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ ദുരവസ്ഥ പാവപ്പെട്ട രോഗികൾക്ക് ആശങ്കയുണ്ടാക്കുന്നതായി തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ്.

ഏതാനും മാസങ്ങളായി മതിയായ ചികിത്സ ലഭിക്കാതെ നിരവധി രോഗികൾ കഷ്ടപ്പെടേണ്ടി വന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം കാണേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. വൻകിട സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ പണമില്ലാതെ നിരവധി ഹൃദയരോഗികളാണ് ദുരിതമനുഭവിക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും അവ ഉപയോഗപ്പെടുത്താൻ സർക്കാർ അലംഭാവം കാട്ടുകയാണ്. ഇവിടെ ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്നതിലും ചികിത്സയ്ക്കു വേണ്ട മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിലും സർക്കാർ ദയനീയമായി പരാജയപ്പെട്ട സ്ഥിതിയാണ്. സർക്കാരിന് ഈ ചികിത്സാ കേന്ദ്രത്തോടുള്ള അവഗണന മൂലം പ്രദേശത്തെ സ്വകാര്യ ആശുപത്രികൾ രോഗികളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആരോപിച്ചു.

ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ നിലനിർത്തി രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ ആവശ്യങ്ങൾ നേടിയെടുക്കും വരെ കത്തോലിക്കാ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് ചെമ്പേരിയിൽ നടന്ന അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്‍റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്ലോബൽ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഗ്ലോബൽ സെക്രട്ടറിമാരായി നിയമിതരായ അഡ്വ. ഷീജ കാറുകുളം, പിയൂസ് പറയിടം എന്നിവർക്കു സ്വീകരണം നൽകി. രൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സിജോ കണ്ണേഴത്ത്, ബിജു മണ്ഡപത്തിൽ, ബാബു ആക്കാട്ടയിൽ, തങ്കച്ചൻ വെണ്ണായപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.