കൊളംബോ: ഇസ്രേലി ടൂറിസ്റ്റുകളെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ടു പേരെ ശ്രീലങ്കൻ തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ഇന്‍റലിജൻസ് ഏജൻസികളാണ് അറസ്റ്റിനു സഹായകമായ വിവരങ്ങൾ നല്കിയത്.

കിഴക്കൻ ശ്രീലങ്കയിലെ തീരദേശ വിനോദസഞ്ചാര കേന്ദ്രമായ അരുഗാം ബേയിൽനിന്നാണ് ഇവർ പിടിയിലായത്. ഇസ്രേലികൾ സിനഗോഗ് ആയി ഉപയോഗിക്കുന്ന കെട്ടിടത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി.

ഒക്‌ടോബർ ഏഴിനാണ് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നല്കിയതെന്നു ശ്രീലങ്കൻ പോലീസ് അറിയിച്ചു. ഭീകരരുടെ പേര് അടക്കമുള്ള വിവരങ്ങൾ ഇന്ത്യ നല്കി. അറസ്റ്റിലായ ഒരു ശ്രീലങ്കക്കാരൻ ഇറാക്ക് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെയാണ് ഇയാൾ സ്വദേശത്തു മടങ്ങിയെത്തിയത്.


ബുധനാഴ്ച അരുഗാം ബേയിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പോലീസ് നല്കിയിരുന്നു. അന്നുതന്നെ ശ്രീലങ്കയിലുള്ള യഹൂദർ ജാഗ്രത പുലർത്തണമെന്ന നിർദേശം ഇസ്രേലി സർക്കാരും നല്കിയിരുന്നു.