നാശം വിതച്ച് ഗേമി ചുഴലിക്കൊടുങ്കാറ്റ്
നാശം വിതച്ച് ഗേമി ചുഴലിക്കൊടുങ്കാറ്റ്
Friday, July 26, 2024 1:32 AM IST
മനില: ഗേമി ചുഴലിക്കൊടുങ്കാറ്റിൽ ഫിലിപ്പീൻസിലും തായ്‌വാനിലും വൻ നാശമുണ്ടായി. ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് വീശിയില്ലെങ്കിലും ഇതിന്‍റെ പ്രഭാവം മൂലമുണ്ടായ പേമാരിയിൽ 22 പേർ മരിച്ചു. തായ്‌വാനിൽ മൂന്നു പേരാണു മരിച്ചത്.

തായ്‌വാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി ഒന്പതു ജീവനക്കാരെ കാണാതായി. ഫിലിപ്പീൻസ് തീരത്ത് എണ്ണടാങ്കർ മുങ്ങിയെങ്കിലും 17 ജീവനക്കാരിൽ 16 പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഫിലിപ്പീൻസിലെ ടാങ്കറിൽനിന്നുള്ള എണ്ണ വൻ പരിസ്ഥിതിനാശത്തിനു കാരണമായേക്കും.

ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച അർധരാത്രിയാണു തായ്‌വാന്‍റെ കിഴക്കൻ തീരംതൊട്ടത്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവുമുണ്ടായി. 220 പേർക്കു പരിക്കേറ്റു. ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സർവീസുകൾ റദ്ദാക്കി.

ടാൻസാനിയായിൽ രജിസ്റ്റർ ചെയ്ത ഫു ഷുൻ എന്ന ചരക്കുകപ്പലാണു തായ്‌വാൻ തീരത്തു മുങ്ങിയത്. ഇതിലെ ഒന്പതു ജീവനക്കാർ മ്യാൻമർ സ്വദേശികളാണ്.

കാറ്റുംകോളുമായി കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം അസാധ്യമാണെന്നാണ് തായ്‌വാൻ കോസ്റ്റ്ഗാർഡ് ഇന്നലെ അറിയിച്ചത്. തായ്‌വാൻ തീരത്തോടു ചേർന്നുണ്ടായ മറ്റ് അപകടങ്ങളിൽ മൂന്ന് ചരക്കുകപ്പലുകൾ നിയന്ത്രണം നഷ്ടമായി കരയ്ക്കടിഞ്ഞു.


വ്യാവസായികാവശ്യങ്ങൾക്കുള്ള 15 ലക്ഷം ലിറ്റർ ഇന്ധനം കയറ്റിയ എംടി ടെറാ നോവ എന്ന കപ്പലാണ് ഫിപ്പീൻസിലെ മനില ബേ തുറമു‌ഖത്തിനടുത്ത് തലകീഴായി മറിഞ്ഞ് മുങ്ങിയത്. ഫിലിപ്പീൻസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലിൽനിന്നുള്ള എണ്ണ കിലോമീറ്ററുകൾ പരന്നിട്ടുണ്ട്.

ഫിലിപ്പീൻസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതിദുരന്തം സംഭവിച്ചേക്കാമെന്നും എണ്ണച്ചോർച്ച തടയാനുള്ളശ്രമത്തിലാണെന്നും അവിടുത്തെ കോസ്റ്റ്ഗാർഡ് പറഞ്ഞു.

ഫിലിപ്പീനി തലസ്ഥാനമായ മനില അടക്കം പല സ്ഥലങ്ങളിലും പെയ്ത പേമാരി വെള്ളപ്പൊക്കത്തിനിടയാക്കി. രാജ്യത്തൊട്ടാകെ പത്തു ലക്ഷം പേർ കെടുതി നേരിട്ടതായും 13 ലക്ഷം ഹെക്ടർ ഭൂമിയിലെ വിള നശിച്ചതായും ഫിലിപ്പീനി അധികൃതർ അറിയിച്ചു.

തായ്‌വാനിൽനിന്നു ചൈനയിലേക്കാണ് ചുഴലിക്കൊടുങ്കാറ്റ് നീങ്ങിയിരിക്കുന്നത്. ഫുജിയാൻ പ്രവിശ്യയിലെ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.