85 ലക്ഷം കംപ്യൂട്ടറുകൾ തകരാറിലായി
85 ലക്ഷം കംപ്യൂട്ടറുകൾ തകരാറിലായി
Sunday, July 21, 2024 12:12 AM IST
സാൻ ഫ്രാൻസിസ്കോ: കംപ്യൂട്ടർ തകരാറിൽനിന്ന് ലോകം പതുക്കെ മുക്തമാകുന്നതായി റിപ്പോർട്ട്. ഏന്നാൽ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടാൻ ആഴ്ചകളെടുക്കും. ലോകമൊട്ടുക്ക് 85 ലക്ഷം കംപ്യൂട്ടറുകൾ തകരാറിലായതായി മൈക്രോസോഫ്റ്റ് ഇന്നലെ അറിയിച്ചു.

ക്രൗഡ്സ്ട്രൈക്ക് എന്ന ആന്‍റിവൈറസ് സ്ഥാപനം മൈക്രോസോഫ്റ്റിന്‍റെ വിൻഡോസ് കംപ്യൂട്ടറുകൾക്കായി തയാറാക്കിയ അപ്ഡേറ്റിലുണ്ടായ പിഴവ് മൂലം ലോകത്തെന്പാടും വിമാനത്താവളങ്ങൾ, ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ പ്രവർ ത്തനം താളംതെറ്റിയിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രശ്നം ശനിയാഴ്ചയോടെ ഒരുവിധം പരിഹരിക്കാനായിട്ടുണ്ട്.

പ്രശ്നം നേരിട്ട എല്ലാവരോടും മാപ്പു ചോദിക്കുന്നതായി ക്രൗഡ്സ്ട്രൈക്ക് മേധാവി ജോർജ് കുർട്സ് പറഞ്ഞു. തകരാർ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചുണ്ട്. എന്നാൽ ഇതിന് ആഴ്ചകളെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉദ്യോഗസ്ഥർ ക്രൗഡ്സ്ട്രൈക്ക് മേധാവികളുമായി ചർച്ച നടത്തി. ലോകമെന്പാടും നിലച്ച വിമാന സർവീസുകൾ പുനരാരംഭിക്കാൻ തുടങ്ങിയെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.

ആയിരക്കണക്കിനു സർവീസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടത്. പതിനായിരത്തിനു മുകളിൽ സർവീസുകൾ വൈകുകയും ചെയ്തു. യൂറോപ്പിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം സർവീസുകൾ പുനരാരംഭിച്ചുവെന്നാണ് റിപ്പോർട്ട്.


എന്നാൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം പഴയ നിലയിലേക്കായിട്ടില്ല. ക്രൗഡ്സ് ട്രൈക്കിന്‍റെ സേവനം പ്രയോജനപ്പെടുത്താത്ത ചൈനയിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.

അവസരം മുതലാക്കാൻ ഹാക്കർമാർ; സൂക്ഷിക്കണം

ലണ്ടൻ: കംപ്യൂട്ടർ പ്രതിസന്ധി മുതലാക്കാൻ ക്രിമിനലുകൾ രംഗത്തിറങ്ങാം. ബ്രിട്ടനിലും ഓസ്ട്രേലിയയിലും ഇതു സംബന്ധിച്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.

കംപ്യൂട്ടർ തകരാർ പരിഹരിക്കാനുള്ളത് എന്ന പേരിൽ ഹാക്കർമാർ വ്യാജ സോഫ്റ്റ്‌വെയറുകൾ ജനങ്ങൾക്ക് അയയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതായി ഓസ്ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു.

കുറേയധികം തട്ടിപ്പു വെബ്സൈറ്റുകൾ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ വാഗ്ദാനം ചെയ്യുന്ന സഹായത്തിനെതിരേ ജാഗ്രത പുലർത്തണം. ക്രൗഡ്സ്ട്രൈക്കിന്‍റെ വെബ്സൈറ്റിൽനിന്നേ സഹായം തേടാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

ക്രൗഡ്സ്ട്രൈക്കിന്‍റെയോ മൈക്രോസോഫ്റ്റിന്‍റെയോ പേരിൽ വ്യാജ ഇ-മെയിലുകൾ ലഭിക്കാമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ബ്രിട്ടനിലെ നാഷണൽ സൈർ സെക്യൂരിറ്റി സെന്‍ററും ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.