ഇറാനിൽ നിർണായക സ്വാധീനം പുലർത്തുന്ന മതനേതൃത്വത്തിന്റെ പിന്തുണ ആസ്വദിക്കുന്ന കടുത്ത പാശ്ചാത്യവിരുദ്ധനായ ജലീലി പ്രസിഡന്റാകുന്നതു തടയാൻ കൂടുതൽ ജനം പോളിംഗ് ബൂത്തിലെത്തിയെന്ന് വിലയിരുത്തലുണ്ട്. ജൂൺ 25നു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 40 ശതമാനമായിരുന്ന പോളിംഗ് നിരക്ക് രണ്ടാംഘട്ടത്തിൽ 50 ശതമാനത്തിലേക്ക് ഉയർന്നു.
ഒന്നാം ഘട്ടത്തിൽ മത്സരിച്ച ആറ് സ്ഥാനാർഥികളിൽ പസെഷ്കിയാൻ ഒഴികെയുള്ളവർ യാഥാസ്ഥിതികരായിരുന്നു. ആരും അന്പതു ശതമാനത്തിനു മുകളിൽ വോട്ട് നേടാതിരുന്നതിനാലാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയ പസെഷ്കിയാനും ജലീലിയും തമ്മിൽ രണ്ടാം ഘട്ടം വേണ്ടിവന്നത്. യാഥാസ്ഥിതികനായിരുന്ന പ്രസിഡന്റ് ഇബ്രാഹിം റെയ്സി മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.