മണിപ്പുരിൽ നടപടിക്ക് ബിജെപി
മണിപ്പുരിൽ  നടപടിക്ക് ബിജെപി
Sunday, June 30, 2024 1:59 AM IST
ഇംഫാൽ: കലാപകലുഷിതമായ മണിപ്പുരിൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് ഭരണതലത്തിൽ സമഗ്ര അഴിച്ചുപണിക്ക് കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി വ്യാഴാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാദേവിയും ഏതാനും ഭരണകക്ഷി എംഎൽഎമാരും ഇന്നലെ ഡൽഹിയിലെത്തി കേന്ദ്രനേതൃത്വത്തെ കണ്ടിരുന്നു.

കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിരേൻസിംഗിനെ നീക്കുന്ന കാര്യം നേരത്തേതന്നെ ആലോചനയിലുണ്ടായിരുന്നെങ്കിലും മെയ്തെയ് വിഭാഗം നേതാക്കളിൽനിന്നുള്ള സമ്മർദത്താൽ തീരുമാനം നീണ്ടുപോകുകയായിരുന്നു.

എന്നാൽ, സംസ്ഥാനത്തെ പാർട്ടിയിൽനിന്നും എംഎൽഎമാരിൽനിന്നുമുള്ള സമ്മർദവും ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ബിജെപിയെ വിചിന്തനത്തിനു പ്രേരിപ്പിച്ചെന്നാണു സൂചന.

വ്യാഴാഴ്ച ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായെ സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവി, സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിശദീകരിച്ചിരുന്നു.
സംസ്ഥാനത്തെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം വേണമെന്നും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നുമാണ് അമിത്‌ഷായോട് ആവശ്യപ്പെട്ടതെന്നാണ് ശാരദാദേവി പറഞ്ഞതെങ്കിലും മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യവും അവർ ഉന്നയിച്ചതായി സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപിയിലെയും സഖ്യകക്ഷികളിലെയും ഏതാനും എംഎൽഎമാർ മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെത്തിയത്.

ബിജെപിക്കു പുറമേ സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ട്. നാഷണൽ പീപ്പിൾസ് പാർട്ടി, ജെഡി-യു എന്നീ കക്ഷികളിലെ എംഎൽഎമാരാണ് സമ്മർദവുമായി ഡൽഹിയിലുള്ളത്.

കഴിഞ്ഞ വർഷം മേയ് മൂന്നിനു പൊട്ടിപ്പുറപ്പെട്ട കലാപം ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനത്തെ സ്ഥിതിഗതികൾ ഇനിയും സാധാരണനിലയിലായിട്ടില്ല. പരസ്പരം പോരടിച്ചുനിൽക്കുന്ന മെയ്തെയ്-കുക്കി വിഭാഗങ്ങളിലെ വിടവ് അനുദിനം വലുതാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.


ഇരുനൂറോളം പേർ കൊല്ലപ്പെടുകയും 50,000ത്തിലേറെ പേർ ഭവനരഹിതരാക്കപ്പെടുകയും 200ലേറെ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്ത കലാപത്തിനെതിരേ ലോകവ്യാപകമായി വിമർശനമുയർന്നിട്ടും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ബിരേൻസിംഗ് തയാറാകുകയോ അദ്ദേഹത്തെ പുറത്താക്കാൻ ബിജെപി നേതൃത്വം നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ഇതോടെ മുഖ്യമന്ത്രിയെ ബിജെപി കേന്ദ്രനേതൃത്വം സംരക്ഷിക്കുകയാണെന്ന വിമർശനവും ഉയർന്നു.

എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള രണ്ടു സീറ്റും പാർട്ടിക്ക് നഷ്‌ടപ്പെട്ടതോടെ ബിരേൻസിംഗിന് ബിജെപി കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനം ഇല്ലാതായെന്നാണു സൂചന. അതേസമയം, തന്‍റെ പാർട്ടിയിലെയും സഖ്യകക്ഷികളിലെയും ഏതാനും എംഎൽഎമാർ ഡൽഹിയിലുണ്ടെന്ന കാര്യം സമ്മതിച്ച മുഖ്യമന്ത്രി ബിരേൻ സിംഗ്, തന്‍റെ രാജി ആവശ്യപ്പെട്ടല്ല അവരുടെ സന്ദർശനമെന്നും വ്യക്തമാക്കി.

സാമൂഹിക ബഹിഷ്കരണവും സംസ്ഥാന വിഭജന ചർച്ചയും ശക്തമായിരിക്കേ, സംസ്ഥാനത്തെ വിഭജിക്കരുതെന്നും ഒന്നായി മുന്നോട്ടു കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇംഫാലിൽ പ്രകടനവും സമ്മേളനവും നടന്നു. മെയ്തെയ് വിഭാഗക്കാരായ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.