പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരനായ ഭർത്താവ് കുത്തിക്കൊന്നു
പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരനായ ഭർത്താവ്  കുത്തിക്കൊന്നു
Tuesday, July 2, 2024 2:38 AM IST
ഹാസൻ: ഗാർഹിക പീഡനത്തിന് പരാതി നൽകാനെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് എസ്പി ഓഫീസിൽ വച്ച് കുത്തിക്കൊന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്.

സിറ്റി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ലോകനാഥും ഭാര്യ മമതയും തമ്മിൽ വസ്തുതർക്കത്തിന്‍റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വഴക്കുണ്ടായിരുന്നു. ഇതിൽ പരാതി നൽകാൻ എസ്പി ഓഫീസിലെത്തിയതായിരുന്നു മമത.

എസ്പിയുടെ ഓഫീസിനു പുറത്തുള്ള നടപ്പാതയിൽ വച്ച് ലോകനാഥ് ഭാര്യയെ രണ്ട് തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രക്ഷപ്പെടാനായി എസ്പി ഓഫീസിലേക്ക് ഓടിക്കയറിയ യുവതിയെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കോണ്‍സ്റ്റബിളിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഹാസൻ പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീത എം.എസ്. പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.