കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് പച്ചക്കൊടിയായില്ല
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് പച്ചക്കൊടിയായില്ല
Sunday, June 30, 2024 1:59 AM IST
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ ചർച്ചയിൽ പദ്ധതിക്ക് പച്ചക്കൊടിയായില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു കത്തെഴുതിയിട്ടും നടപടി വൈകുന്ന 3,815 കോടിയുടെ നിർണായക ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അടിയന്തരമായി അനുമതി നൽകണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി രാജീവ് ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിന്‍റെ വ്യവസായമേഖലയിലെ മുന്നേറ്റത്തിനും കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കുന്നതിനും ഏറെ പ്രധാനപ്പെട്ട പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി. കിൻഫ്രയുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിക്ക് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് ആൻഡ് ഇംപ്ലിമെന്‍റേഷൻ ട്രസ്റ്റിന്‍റെ (എൻഐസിഡിഐടി) ബോർഡ് 2022 ഡിസംബർ 14ന് അംഗീകാരം നൽകിയതാണ്.

പക്ഷേ ഒന്നര വർഷമായിട്ടും കേന്ദ്രമന്ത്രിസഭ ഇതിന് അനുമതി നൽകിയിട്ടില്ല. സാന്പത്തിക പരിമിതിക്കിടയിലാണ് പദ്ധതിക്കായി കേരളം 1,194 കോടി രൂപ ചെലവഴിച്ച് 1,152.23 ഏക്കർ ഭൂമി ഏറ്റെടുത്തത്. പാലക്കാട് ജില്ലയിൽ പുതുശേരി, കണ്ണന്പ്ര മേഖലകളിലായി സംസ്ഥാനം ഭൂമി ഏറ്റെടുത്തത് പത്തു മാസം കൊണ്ട് റിക്കാർഡ് വേഗത്തിലാണ്. കേന്ദ്രസർക്കാരിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി രാജീവ് പറഞ്ഞു.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ തുടർച്ചയായി കൊച്ചിയിൽ ഗ്ലോബൽ സിറ്റി സ്ഥാപിക്കുന്നതിന് 2020 ഓഗസ്റ്റ് 19ന് അംഗീകാരം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി മാസ്റ്റർ പ്ലാനും ഡിപിആറും തയാറാക്കുന്നതിനായി എൻഐസിഡിഐടി തന്നെ കണ്‍സൾട്ടൻസിയെ ചുമതലപ്പെടുത്തി.

എറണാകുളം ജില്ലയിൽ അയ്യന്പുഴ പഞ്ചായത്തിൽ 358 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനവും പുറപ്പെടു വിച്ചു. 358 ഏക്കറിന് 850 കോടി രൂപയ്ക്ക് സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്നു ഫണ്ട് അനുവദിച്ച് അംഗീകാരവും നൽകി.

ഐടി, ഫിൻടെക് സ്ഥാപനങ്ങൾ, ജിസിസി (ഗ്ലോബൽ കേപ്പബിലിറ്റി സെന്‍റർ), ഇന്‍റർനാഷണൽ അക്കൗണ്ടൻസി സ്ഥാപനങ്ങൾ, റിസർച്ച് ഡെവലപ്മെന്‍റ്, ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഇവിടെ ഉണ്ടാകുക.

എന്നാൽ, 2023 ജനുവരിയിൽ ഈ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കാൻ എൻ ഐസിഡിഐടി കൾസൾട്ടൻസിക്ക് നിർദേശം നൽകി. ഇപ്പോൾ അതുസംബന്ധിച്ച് ഒരു വ്യക്തതയുമില്ല. ഈ പദ്ധതിക്ക് ഉടൻ അംഗീകാരം നൽകണമെന്നും പിയൂഷ് ഗോയലുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി രാജീവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.