കത്തിക്കയറി രാഹുൽ
കത്തിക്കയറി രാഹുൽ
Tuesday, July 2, 2024 2:38 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനും അക്രമം നടത്താനും ഉള്ളതല്ല ഹിന്ദുമതമെന്ന് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ അക്രമം, വിദ്വേഷം, അസത്യം എന്നിവയെ പ്രോത്സാഹിപ്പിച്ചാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ അടക്കമുള്ളവരെ മുന്നിലിരുത്തി രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ അപൂർവമായ, നേർക്കുനേർ വാക്പോരിനാണ് പാർലമെന്‍റ് ഇന്നലെ സാക്ഷ്യം വഹിച്ചത്.

നീറ്റ് പ്രഫഷണൽ പരീക്ഷ അല്ലാതാക്കിയെന്നും സന്പന്നർക്കുവേണ്ടിയുള്ള വാണിജ്യപരീക്ഷയാക്കി മാറ്റിയെന്നും രാഹുൽ കുറ്റപ്പെടുത്തി. സായുധ സേനകളിൽ രണ്ടു തരം ഭടന്മാരെ സൃഷ്ടിക്കുന്ന അഗ്നിപഥ് പദ്ധതി തങ്ങൾ അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.

ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയമാണ് മണിപ്പുരിനെ കത്തിക്കുകയും ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിടുകയും ചെയ്തത്. എന്നിട്ടും പ്രധാനമന്ത്രി മോദി ആ സംസ്ഥാനം സന്ദർശിക്കാൻപോലും തയാറായില്ലെന്നും രാഹുൽ പറഞ്ഞു.

ലോക്സഭയിൽ ഇന്നലെ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത്, ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ രൂക്ഷമായ കടന്നാക്രമണമാണ് രാഹുൽ നടത്തിയത്.

കടുത്ത വിമർശനങ്ങളെ പ്രതിരോധിക്കാൻ നരേന്ദ്ര മോദിയും അമിത് ഷാ, രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ, ഭൂപേന്ദർ യാദവ്, കിരണ്‍ റിജിജു അടക്കം മന്ത്രിമാരുടെ നിരയും ഒരുപരിധി വരെ സ്പീക്കർ ഓം ബിർലയും രംഗത്തിറങ്ങിയത് അത്യപൂർവമായി.

എന്നാൽ, ഓരോ തവണയും പറഞ്ഞത് ആവർത്തിച്ചും ആക്രമണത്തിന്‍റെ മുന കൂട്ടിയുമാണ് രാഹുൽ പ്രതികരിച്ചത്. പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ ഒന്നടങ്കം കൈയടിച്ച് രാഹുലിനു പിന്തുണ നൽകി. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കം നിരവധി ഇന്ത്യ സഖ്യം നേതാക്കൾ പ്രതിപക്ഷ നേതാവിന്‍റെ കന്നിപ്രകടനം നേരിട്ടു കാണാൻ ഗാലറികളിലെത്തിയിരുന്നു.

“എല്ലാ മതങ്ങളും മഹാന്മാരും അഹിംസയെക്കുറിച്ചും ഭയരാഹിത്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്വയം ഹിന്ദുവെന്നു വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്നു. നിങ്ങൾ ഹിന്ദുക്കളല്ല (ആപ് ഹിന്ദു ഹോ ഹി നഹി)” എന്ന് ബിജെപിക്കാരെ നോക്കി രാഹുൽ പറയുകയും ചെയ്തു.

ബിജെപിയും ആർഎസ്എസും മുഴുവൻ ഹിന്ദുസമൂഹമല്ലെന്ന രാഹുലിന്‍റെ പ്രസ്താവനയ്ക്കെതിരേ പ്രധാനമന്ത്രി മോദി തന്നെ എഴുന്നേറ്റു. ഹിന്ദു സമൂഹത്തെയാകെ അക്രമകാരികളെന്നു വിളിക്കുന്നത് ഗുരുതര പ്രശ്നമാണെന്ന് മോദി പറഞ്ഞു.

രാഹുലിന്‍റെ ഈ പ്രസ്താവന രേഖയിൽനിന്നു നീക്കണമെന്ന് അമിത് ഷായും ആവശ്യപ്പെട്ടു. എന്നാൽ, പറഞ്ഞതൊന്നും രാഹുൽ പിൻവലിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.