ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി
ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി
Tuesday, July 2, 2024 2:38 AM IST
ന്യൂഡൽഹി: മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ഇരുരാജ്യങ്ങളിലുമായുള്ള തടവുകാരുടെ പട്ടിക ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറി. 253 ഇന്ത്യക്കാർ തങ്ങളുടെ ജയിലിലുണ്ടെന്ന് പാക്കിസ്ഥാൻ കൈമാറിയ പട്ടികയിൽ പറയുന്നു. ഇതോടൊപ്പം 1965 ലെയും 1971 ലെയും യുദ്ധങ്ങളിൽ കാണാതായ 38 സൈനികരെക്കുറിച്ചും പാക്കിസ്ഥാൻ പറഞ്ഞിട്ടുണ്ട്. ഈ സൈനികർ ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടെന്നു കരുതുന്നതായി പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

452 പാക് പൗരന്മാർ ഇന്ത്യയിൽ തടവിലുണ്ടെന്നാണ് ന്യൂഡൽഹിയിൽനിന്നുള്ള കണക്ക്. 2008ൽ പ്രാബല്യത്തിൽ വന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളിൽ ഇരുരാജ്യങ്ങളും പട്ടിക കൈമാറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.