കരസേനാ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു
കരസേനാ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു
Monday, July 1, 2024 2:35 AM IST
ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്നലെ ചുമതലയേറ്റു. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് 30-ാമത് കരസേനാ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. കരസേനയുടെ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തത്. കരസേനാ ഉപമേധാവിയായി സ്ഥാനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984ൽ സേനയിൽ ചേർന്ന ദ്വിവേദി, ജമ്മു കാഷ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സേനയുടെ ഭാഗമായിട്ടുണ്ട്. ജമ്മുവിലെ ഉധംപുർ ആസ്ഥാനമായ വടക്കൻ സേനാ കമാൻഡിന്‍റെ മേധാവിയായിരുന്നു. സേവനമികവ് കണക്കിലെടുത്ത് പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

നാവികസേനയുമായും വ്യോമസേനയുമായും സഹകരിച്ചുള്ള തിയറ്റർ കമാൻഡുകൾ സ്ഥാപിക്കുന്നതിനുള്ള സർക്കാരിന്‍റെ പദ്ധതി നടപ്പിലാക്കുന്നതിന് കരസേനയ്ക്കുവേണ്ടി ദ്വിവേദി നേതൃത്വം നൽകേണ്ടിവരും.

അതേസമയം വിരമിച്ച കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്കുള്ള യാത്രയയപ്പ് സേന നൽകി. പ്രതിരോധ മന്ത്രാലയത്തിലായിരുന്നു വിരമിക്കൽ ചടങ്ങ്. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത മനോജ് പാണ്ഡെ, കഴിഞ്ഞ മാസം 31നു വിരമിക്കാനിരിക്കേ കേന്ദ്ര സർക്കാർ ഒരു മാസം കൂടി കാലാവധി നീട്ടിനൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.