പുതിയ ക്രിമിനൽ നിയമങ്ങൾ ചരിത്രപരം: അമിത് ഷാ
പുതിയ ക്രിമിനൽ നിയമങ്ങൾ  ചരിത്രപരം: അമിത് ഷാ
Tuesday, July 2, 2024 2:38 AM IST
സനു സിറിയക്

ന്യൂഡൽഹി: ഇന്നലെ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ചരിത്രപരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസ് രജിസ്റ്റർ ചെയ്ത് മൂന്നു വർഷത്തിനുള്ളിൽ പരിഹരിക്കുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷാ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായാണ് നിയമം പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഭാഷകളിലും ജുഡീഷൽ നടപടിക്രമങ്ങൾ ലഭ്യമാകുമെന്നും ഷാ വ്യക്തമാക്കി. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്കു പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങൾ ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ ക്രിമിനൽ നിയമപ്രകാരമുള്ള ആദ്യകേസ് മധ്യപ്രദേശിലാണ് രജിസ്റ്റർ ചെയ്തത്.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരേയുള്ള നടപടികൾക്കാണ് പ്രഥമ പരിഗണന. സ്ത്രീ ഉദ്യോഗസ്ഥരുടെയും സ്വന്തം കുടുംബത്തിന്‍റെയും സാന്നിധ്യത്തിൽ മാത്രമേ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാൻ സാധിക്കൂ.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ എന്നത് രാജ്യദ്രോഹക്കുറ്റമാണ്. എന്നാൽ, ഇതിനു പകരം ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) 150-ാം വകുപ്പ് പ്രകാരം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു പുതിയ വകുപ്പ് കൊണ്ടുവന്നതായി ഷാ പറഞ്ഞു.

രാജ്യദ്രോഹം ബ്രിട്ടീഷുകാർ തങ്ങളുടെ ഭരണം സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമമായിരുന്നുവെന്നും പുതിയ നിയമം ഏറ്റവും ആധുനികമായ നീതിന്യായ വ്യവസ്ഥ സൃഷ്ടിക്കുമെന്നും ഷാ വ്യക്തമാക്കി.

നിരവധി പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത സമയത്താണ് പുതിയ നിയമസംഹിത പാസാക്കിയതെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തെറ്റാണെന്ന് ഷാ പറഞ്ഞു. ലോക്സഭയിൽ 9.29 മണിക്കൂറും രാജ്യസഭയിൽ ആറു മണിക്കൂറും ചർച്ച നടത്തി.

ആ സമയത്ത് ലോക്സഭയിൽ 34 അംഗങ്ങൾ പങ്കെടുത്തു. രാജ്യസഭയിൽ 40 ഉം. എന്നാൽ, ചർച്ചയിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നുവെന്നും ഷാ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.