രാജ്കോട്ട് വിമാനത്താവളത്തിന്‍റെ മേൽക്കൂര വീണു
രാജ്കോട്ട് വിമാനത്താവളത്തിന്‍റെ  മേൽക്കൂര വീണു
Sunday, June 30, 2024 1:59 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഡൽഹി, ജബൽപുർ വിമാനത്താവളങ്ങൾക്കു പിന്നാലെ കനത്ത മഴയിൽ ഗുജറാത്തിലെ രാജ്കോട്ട് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ മേൽക്കൂരയും തകർന്നുവീണു.

കഴിഞ്ഞ ഒന്പത് ദിവസത്തിനിടെ ബിഹാറിൽ അഞ്ച് കോണ്‍ക്രീറ്റ് പാലങ്ങൾ തകർന്നുവീണത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിന്‍റെ മേൽക്കൂര ചോർന്നതും നവീകരിച്ച ഡൽഹി നഗരം വെള്ളക്കെട്ടിൽ മുങ്ങിയതും വൻ നാണക്കേടായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിന്‍റെ മുന്നിലുള്ള മേലാപ്പ് (കാനോപി) ആണ് ഇന്നലെ തകർന്നടിഞ്ഞത്. മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനിടെയാണ് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നത്.

പുതിയ വിമാനത്താവളത്തിലെ ഇടക്കാല ടെർമിനൽ കെട്ടിടത്തിലായിരുന്നു സംഭവം. 2,534 ഏക്കറിൽ 1,405 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ടെർമിനലിന്‍റെ മേൽക്കൂരയാണു തകർന്നത്. രാജ്കോട്ട് നഗരത്തിൽ 236 ഏക്കറിലുണ്ടായിരുന്ന പഴയ വിമാനത്താവളത്തിനു പകരമായാണ് വൻ ചെലവിൽ വിശാലമായ പുതിയ വിമാനത്താവളം നിർമിച്ചത്.

ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ പുതുതായി പണിത ഒന്നാം ടെർമിനലിന്‍റെ മേലാപ്പ് തകർന്നുവീണ് ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ മേലാപ്പ് സ്ഥാപിച്ചിരുന്ന കൂറ്റൻ ഇരുന്പുബീമുകളും നിലംപതിച്ചു.

നാലു ടാക്സി കാറുകൾ പൂർണമായി തകർന്നു. ഇതിലൊരു കാറിലുണ്ടായിരുന്ന ഡ്രൈവറുടെ തലയിലേക്കാണ് കൂറ്റൻ ബീം വീണത്. ജബൽപുരിലെ ഡുംന വിമാനത്താവളത്തിനോടു ചേർന്ന് പുതുതായി നിർമിച്ച മേൽക്കൂരയും തകർന്നുവീണതോടെ സംഭവം തുടർക്കഥയായി.

വിമാനത്താവളത്തിനു പുറത്തുള്ള മേലാപ്പിനു മുകളിൽ മഴവെള്ളം നിറഞ്ഞപ്പോൾ തകർന്നുവീഴുകയായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകൾ സംഭവിച്ചു. നവീകരിച്ച ഡൽഹി വിമാനത്താവളവും ഡുംന വിമാനത്താവള ടെർമിനലുകളും ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്.

ബിഹാറിൽ ഒന്പതു ദിവസത്തിനിടെ അഞ്ചു പാലങ്ങൾ തകർന്നുവീണത് വിവാദമായിട്ടുണ്ട്. നിർമാണത്തിലെ അഴിമതിമൂലമാണ് പാലങ്ങൾ ഒന്നിനുപുറകെ ഒന്നായി തകർന്നുവീഴുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.

ബിഹാറിന്‍റെ വടക്കുള്ള മധുബൻ ജില്ലയിൽ ബേജ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിർമാണത്തിലിരുന്ന 75 മീറ്റർ പാലം ഇന്നലെ ഭൂതാഹി നദിയിലേക്കു പതിച്ചത്. ഈസ്റ്റ് ചംപാരൻ, അരാരിയ, സിവാൻ ജില്ലകളിലും കിഷൻഗഡിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ പാലങ്ങൾ തകർന്നുവീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.