നീറ്റ് പരീക്ഷാഫലം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് മലയാളി വിദ്യാർഥികൾ കോടതിയിൽ
നീറ്റ് പരീക്ഷാഫലം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട്  മലയാളി വിദ്യാർഥികൾ കോടതിയിൽ
Tuesday, July 2, 2024 2:38 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാഫലം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഒരുകൂട്ടം വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു.

പരീക്ഷ റദ്ദ് ചെയ്യണമെന്നുള്ള ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യവുമായാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയിൽ 660ൽ കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികളാണ് കോടതിയിലെത്തിയത്.

പരീക്ഷ റദ്ദ് ചെയ്യരുതെന്നും വിദ്യാർഥികൾക്ക് പറയാനുള്ളത് കേൾക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലാണ് നീറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംഭവിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇതുമൂലം എല്ലാ വിദ്യാർഥികളുടെയും ഫലം റദ്ദ് ചെയ്യരുതെന്നും കുട്ടികൾ ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ യാതൊരു പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷാഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നത്. എന്നാൽ ഫലം റദ്ദ് ചെയ്ത് പുനഃപരീക്ഷ നടത്തി പുതിയ ഫലം പ്രഖ്യാപിക്കുന്പോഴേക്കും വിദേശസർവകലാശാലകളിലെ പ്രവേശന നടപടികൾ പൂർത്തിയാകുമെന്നും വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചു.

പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയാത്ത വിദ്യാർഥികളും കോച്ചിംഗ് സ്ഥാപനങ്ങളുമാണ് പുതിയ പരീക്ഷ നടത്തണമെന്ന ആവശ്യവുമായി രംഗത്തെ ത്തിയിരിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.

ജൂലൈ എട്ടിനാണ് നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി പരിഗണിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയടക്കം പരീക്ഷയിൽ ക്രമക്കേട് സംഭവിച്ചു എന്നാരോപിച്ചുള്ള വിവിധ ഹർജികൾ കോടതി അന്ന് പരിഗണിക്കും. വിവിധ ഹർജികളിൽ പരീക്ഷാ ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.


നീറ്റ് പുനഃപരീക്ഷ: ആർക്കുമില്ല ഒന്നാംറാങ്ക്

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് നേരിട്ടതിനെത്തുടർന്ന് പുനഃപരീക്ഷ നടത്തിയ നീറ്റ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തുവിട്ടു.

ആരോപണം നേരിട്ട ആറ് സെന്‍ററുകളിൽ പരീക്ഷ എഴുതിയ 1563 വിദ്യാർഥികൾക്ക് കഴിഞ്ഞ 23നാണ് ടെസ്റ്റിംഗ് ഏജൻസിയായ എൻടിഎ പുനഃപരീക്ഷ നടത്തിയത്. ഇതിൽ 813 വിദ്യാർഥികൾ പരീക്ഷയെഴുതി.

മുഴുവൻ മാർക്കും ലഭിച്ച അഞ്ച് പേരാണ് ഇത്തവണ പുനഃപരീക്ഷയെ നേരിട്ടത്. എന്നാൽ ഇവർക്കാർക്കും മുഴുവൻ മാർക്കും ലഭിച്ചിട്ടില്ല. ഇത്തവണ പരീക്ഷ എഴുതിയ ആർക്കും മുഴുവൻ മാർക്ക് നേടാനായില്ല.

മെഡിക്കൽ പ്രവേശന നടപടികൾ മുൻകൂട്ടി നിശ്ചയിച്ചപോലെ ആറിനുതന്നെ ആരംഭിക്കും. പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഈ മാസം എട്ടിന് സുപ്രീംകോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.