മോദിയെ കടന്നാക്രമിച്ച് ഖാർഗെ
മോദിയെ  കടന്നാക്രമിച്ച്  ഖാർഗെ
Tuesday, July 2, 2024 2:38 AM IST
ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷ സഭാനേതാവ് മല്ലികാർജുൻ ഖാർഗെ. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷൻ ആഞ്ഞടിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയം മോദി നടത്തിയ വിദ്വേഷ പരാമർശങ്ങളും കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ചു നടത്തിയ പ്രസംഗങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നുണകൾ മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞതും പ്രചരിപ്പിച്ചതും. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയും നുണകൾ പ്രചരിപ്പിച്ച് ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഖാർഗെ തുറന്നടിച്ചു.

വിദ്വേഷ പ്രസംഗങ്ങളിലൂ ടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിച്ചതെന്നും ഖാർഗെ കുറ്റപ്പെടുത്തി. ഖാർഗെ സംസാരിക്കുന്നതിനിടെ രാജ്യസഭാ ചെയർമാൻ ജഗദിപ് ധൻഖർ ഇടയ്ക്കിടെ ഇടപെട്ടതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. നീറ്റ്, മണിപ്പുർ, അഗ്നിവീർ, ദളിത്-ന്യൂനപക്ഷങ്ങൾക്കു നേരേയുള്ള അതിക്രമ വിഷയങ്ങളടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ ഖാർഗെ ആഞ്ഞടിച്ചു.

അന്പലം, മുസ്‌ലിം, പാക്കിസ്ഥാൻ, ന്യൂനപക്ഷം വിഷയങ്ങൾ 421 തവണയാണ് മോദി തെരഞ്ഞെടുപ്പിൽ പറഞ്ഞത്. എന്നാൽ, ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. നൂറു തവണ പരാതിപ്പെട്ടെങ്കിലും കമ്മീഷൻ വെറും നോക്കുകുത്തിയായി മാറിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.

തൊഴിലില്ലാഴ്മ, വിലക്കയറ്റം, മണിപ്പുർ, കർഷക വിഷയങ്ങൾ തുടങ്ങിയവ പ്രതിപക്ഷം ഉയർത്തിയപ്പോൾ മംഗൾസൂത്ര, മുജ്റ, സന്പത്ത് തട്ടിയെടുക്കൽ എന്നിങ്ങനെ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള വിഷയങ്ങളാണ് മോദി പ്രചരിപ്പിച്ചത്.

രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ അന്താരാഷ്‌ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചിട്ടും ചർച്ചയ്ക്കെടുക്കാൻപോലും കേന്ദ്രസർക്കാർ തയാറാകുന്നില്ലായെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.