ഇഡി നടപടി രാഷ്‌ട്രീയപ്രേരിതം; നേരിടുമെന്ന് ഗോവിന്ദൻ
ഇഡി നടപടി രാഷ്‌ട്രീയപ്രേരിതം; നേരിടുമെന്ന് ഗോവിന്ദൻ
Sunday, June 30, 2024 1:59 AM IST
ന്യൂഡൽഹി: കരുവന്നൂരിൽ സിപിഎമ്മിനെ പ്രതിയാക്കിയ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നോട്ടീസ് പാർട്ടിക്കു ലഭിച്ചിട്ടില്ലെന്നും നടപടിയെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പ്രതിപക്ഷനേതാക്കളെയും പാർട്ടികളെയും രാഷ്‌ട്രീയകാരണങ്ങളാൽ പ്രതിചേർക്കുന്ന നിലപാടാണ് ഇഡി സ്വീകരിക്കുന്നതെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. സിപിഎമ്മിന് പങ്കുണ്ടെന്നു വരുത്തിത്തീർത്ത് പുകമറ സൃഷ്‌ടിക്കുകയാണ്.

വിവരങ്ങൾ പാർട്ടിക്കു കിട്ടിയിട്ടില്ല. മാധ്യമങ്ങൾ വഴി അറിഞ്ഞ വിവരമാണുള്ളത്. തെറ്റായ നിലയിലാണ് ഇഡി കേസ് കൈകാര്യം ചെയ്യുന്നത്. എല്ലാ തട്ടിപ്പും ഫലപ്രദമായി കൈകാര്യം ചെയ്തു പോകണമെന്ന അഭിപ്രായമാണു പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഓഫീസുകൾക്ക് സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റികളുടെ പേരിലാണ്. ഭൂമിയുടെ രേഖ ജില്ലാ സെക്രട്ടറിയുടെ പേരിലായിരിക്കും. ഏതോ ഒരു ബ്രാഞ്ചിന്‍റെ പേരിലുള്ള അക്കൗണ്ട് മരവിപ്പിച്ച് ഓഫീസ് പിടിച്ചെടുക്കാനുള്ള ഇഡിയുടെ ശ്രമം തികച്ചും തെറ്റായ രാഷ്‌ട്രീയപ്രേരിത നടപടിയാണെന്ന് ഗോവിന്ദൻ പറഞ്ഞു.

പി. ജയരാജനുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിൽ ഗോവിന്ദൻ പ്രതികരിച്ചില്ല. “അതൊക്കെ ജില്ലാ കമ്മിറ്റിയോടു ചോദിച്ചാൽ മതി. ഏതോ ഒരു ജില്ലാ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്തുനിന്ന് എന്തു പ്രതികരിക്കാനാണ്. മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തയാണ്. അതിൽ ഇടപെടാൻ തയാറല്ല’’ -ഗോവിന്ദൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.