സത്യപ്രതിജ്ഞാവേദി; ബംഗാൾ എംഎൽഎമാരുടെ പ്രതിഷേധം തുടരുന്നു
സത്യപ്രതിജ്ഞാവേദി; ബംഗാൾ എംഎൽഎമാരുടെ പ്രതിഷേധം തുടരുന്നു
Tuesday, July 2, 2024 2:38 AM IST
കോൽക്കത്ത: സത്യപ്രതിജ്ഞ നിയമസഭയിൽ നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ എംഎൽഎമാരുടെ കുത്തിയിരിപ്പ് സമരം തുടരുന്നു.

സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താമെന്നാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സായന്തിക ബന്ദോപാധ്യായയോടും റയാത്ത് ഹുസൈനോടും ഗവർണർ സി.വി. ആനന്ദബോസ് പറയുന്നത്.

ഇതു നിരാകരിക്കുന്ന എംഎൽഎമാർ നിയമസഭയിൽ സത്യപ്രതിജ്ഞ നടത്തുംവരെ പ്രതിഷേധം തുടരാൻ തീരുമാനിക്കുകകയുമായിരുന്നു. നിയമസഭാ വളപ്പിലെ അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ ഇന്നലെയാണ് എംഎൽഎമാർ പ്രതിഷേധം പുനഃരാരംഭിച്ചത്. രാത്രിയോടെ ഗവർണർ ഡൽഹിയിലേക്കു തിരിച്ചതോടെ ഇരുവരും മടങ്ങി.

ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കഴിഞ്ഞ ബുധനാഴ്ച രാജ്ഭവനിൽ സത്യപ്രതിജ്ഞ നടത്താൻ ഇരുവരേയും ഗവർണർ ക്ഷണിച്ചിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചുവരുന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനു സ്പീക്കർക്കോ ഡെപ്യൂട്ടി സ്പീക്കർക്കോ ഗവർണർ അനുമതി നൽകുന്നതാണ് കീഴ്‌വഴക്കമെന്ന് സർക്കാർ വാദിക്കുന്നു.

നിയമസഭയിലെത്തി സത്യപ്രതിജ്ഞ നടത്താൻ ഗവർണറോട് വീണ്ടും അഭ്യർഥിച്ചതായി സ്പീക്കർ ബിമൻ ബാനർജി പറഞ്ഞു. സ്പീക്കറെ സ്വീകരിക്കാൻ കവാടത്തിൽ എത്താമെന്നും ചട്ടങ്ങളെല്ലാം പാലിക്കാമെന്നും ഉറപ്പുനൽകുകയാണ്.

അതുമല്ലെങ്കിൽ സ്പീക്കർക്കോ ഡെപ്യൂട്ടി സ്പീക്കർക്കോ ചുമതല കൈമാറാൻ ഗവർണർക്കു കഴിയും; അനിശ്ചിതത്വം അവസാനിപ്പിക്കുകയും ചെയ്യാം -സ്പീക്കർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.