നീറ്റ് ചോദ്യപേപ്പർ ചോർച്ച: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പൽ  ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
Saturday, June 29, 2024 1:34 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനപരീക്ഷയുടെ (നീറ്റ്) ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ജാർഖണ്ഡിലെ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു.

ഹസാരിബാഗിലെ ഒയാസിസ് സ്കൂൾ പ്രിൻസിപ്പലും നീറ്റ് പരീക്ഷയുടെ ജില്ലാ കോ-ഓർഡിനേറ്ററുമായ ഹസനുൽ ഹഖ്, വൈസ് പ്രൻസിപ്പലും പരീക്ഷാനടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നിരീക്ഷകനുമായ ഇംതിയാസ് ആലം എന്നിവരാണ് അറസ്റ്റിലായത്. മറ്റ് അഞ്ചുപേരെ ചോദ്യംചെയ്തു വരികയാണെന്നും സിബിഐ സംഘം അറിയിച്ചു.

ജാർഖണ്ഡിൽ കേസ് ആദ്യം അന്വേഷിച്ച ബിഹാർ പോലീസിന്‍റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം ഹഖിനെയും ആലമിനെയും തുടക്കഘട്ടത്തിൽത്തന്നെ വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യപേപ്പർ ചോർത്തി നൽകിയ സംഘം ഒളിവിൽക്കഴിഞ്ഞ സ്ഥലത്തു നടത്തിയ പരിശോധനയിൽ കത്തിച്ച ചോദ്യപേപ്പറുകൾ കണ്ടെത്തിയിരുന്നു.

പരിശോധനയിൽ ഇതു നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഒയാസിസ് സ്കൂളിൽനിന്നാണു സംഘം ഇതു ചോർത്തിയതെന്ന് കരുതുന്നു. ചോദ്യപേപ്പറുകൾ അനാവരണം ചെയ്യുന്നതിന് എൻടിഎ നൽകിയ നിർദേശങ്ങളൊന്നും ഹസാരിബാഗിൽ പാലിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഡിജിറ്റൽ ലോക്ക് ഉപയോഗിച്ചു പൂട്ടിയാണ് ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചിരുന്നത്. ഡിജിറ്റൽ ലോക്ക് പ്രവർത്തനരഹിതമായതിനാൽ ചോദ്യപേപ്പറുകൾ പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നു ഹഖ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. തുടർന്ന് എൻടിഎ അധികൃതരെ ബന്ധപ്പെട്ടുവെന്നും കത്തി ഉപയോഗിച്ച് ബോക്സ് തുറക്കാൻ അവർ നിർദേശിക്കുകയായിരുന്നുവെന്നുമാണ് ഹഖിന്‍റെ അവകാശവാദം.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആർ ഉൾപ്പെടെയാണിത്.

മറ്റ് അഞ്ചു കേസുകൾ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിച്ചിരുന്നവയാണ്. ഇതു സിബിഐ ഏറ്റെടുക്കുകയായിരുന്നു. ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് ഓരോ കേസും രാജസ്ഥാനിൽനിന്ന് മൂന്നു കേസുകളുമാണുള്ളത്. കേസിലെ ആദ്യ അറസ്റ്റ് പാറ്റ്നയിൽ വ്യാഴാഴ്ച രേഖപ്പെടുത്തുകയും ചെയ്തു. രണ്ടുപേരാണ് പാറ്റ്നയിൽ പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.